വേദനയിൽ പങ്കുചേർന്ന് മമ്മൂട്ടിയും; ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി താരം

Last Updated:
ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്‍റെ പിതാവിനെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി
1/5
 കോട്ടയം: കൊല്ലം കൊട്ടാരക്കരയിൽ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദ ദാസിന്റെ വീട്ടിലെത്തി നടൻ‌ മമ്മൂട്ടി. കോട്ടയം മുട്ടുച്ചിറയിലെ വീട്ടിലാണ് മമ്മൂട്ടിയെത്തിയത്. ഇന്ന് രാത്രി 8.15 ഓടുകൂടിയായിരുന്നു മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്.
കോട്ടയം: കൊല്ലം കൊട്ടാരക്കരയിൽ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദ ദാസിന്റെ വീട്ടിലെത്തി നടൻ‌ മമ്മൂട്ടി. കോട്ടയം മുട്ടുച്ചിറയിലെ വീട്ടിലാണ് മമ്മൂട്ടിയെത്തിയത്. ഇന്ന് രാത്രി 8.15 ഓടുകൂടിയായിരുന്നു മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്.
advertisement
2/5
 ഏകദേശം പത്തു മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചിലവഴിക്കുകയും ചെയ്തു. മമ്മൂട്ടിയെ കൂടാതെ ചിന്ത ജെറോം, നടന്‍ രമേഷ് പിഷാരടി എന്നിവരും വന്ദനയുടെ വീട്ടിലെത്തിയിരുന്നു.
ഏകദേശം പത്തു മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചിലവഴിക്കുകയും ചെയ്തു. മമ്മൂട്ടിയെ കൂടാതെ ചിന്ത ജെറോം, നടന്‍ രമേഷ് പിഷാരടി എന്നിവരും വന്ദനയുടെ വീട്ടിലെത്തിയിരുന്നു.
advertisement
3/5
 അതേസമയം വന്ദന ദാസിന്‍റെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വീട്ടിൽ നടന്ന പൊതുദർശനത്തിൽ നാനാതുറകളിൽ നിന്ന് ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്
അതേസമയം വന്ദന ദാസിന്‍റെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വീട്ടിൽ നടന്ന പൊതുദർശനത്തിൽ നാനാതുറകളിൽ നിന്ന് ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്
advertisement
4/5
 ബുധനാഴ്ച പുലർച്ചെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകൻ സന്ദീപാണ് വന്ദനയെ ആക്രമിച്ചത്.
ബുധനാഴ്ച പുലർച്ചെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകൻ സന്ദീപാണ് വന്ദനയെ ആക്രമിച്ചത്.
advertisement
5/5
 വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. തുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചത്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. തുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചത്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement