കോട്ടയം: കൊല്ലം കൊട്ടാരക്കരയിൽ ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദ ദാസിന്റെ വീട്ടിലെത്തി നടൻ മമ്മൂട്ടി. കോട്ടയം മുട്ടുച്ചിറയിലെ വീട്ടിലാണ് മമ്മൂട്ടിയെത്തിയത്. ഇന്ന് രാത്രി 8.15 ഓടുകൂടിയായിരുന്നു മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്.
2/ 5
ഏകദേശം പത്തു മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചിലവഴിക്കുകയും ചെയ്തു. മമ്മൂട്ടിയെ കൂടാതെ ചിന്ത ജെറോം, നടന്‍ രമേഷ് പിഷാരടി എന്നിവരും വന്ദനയുടെ വീട്ടിലെത്തിയിരുന്നു.
3/ 5
അതേസമയം വന്ദന ദാസിന്‍റെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വീട്ടിൽ നടന്ന പൊതുദർശനത്തിൽ നാനാതുറകളിൽ നിന്ന് ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്
4/ 5
ബുധനാഴ്ച പുലർച്ചെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകൻ സന്ദീപാണ് വന്ദനയെ ആക്രമിച്ചത്.
5/ 5
വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. തുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചത്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.