advertisement

മഞ്ചിക്കണ്ടി: മൃതദേഹം ശ്രീനിവാസിന്റെതെന്ന് DNA പരിശോധന ഫലം; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

Last Updated:
ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. റിപ്പോർട്ട്- സുവി വിശ്വനാഥ്
1/4
 തൃശ്ശൂർ: പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി കേശവ് എന്ന് വിളിക്കുന്ന ശ്രീനിവാസെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
തൃശ്ശൂർ: പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി കേശവ് എന്ന് വിളിക്കുന്ന ശ്രീനിവാസെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
advertisement
2/4
 പൊലീസ് അരവിന്ദിന്റേതെന്ന് പറഞ്ഞിരുന്ന മൃതദേഹമാണ് തമിഴ്നാട് സ്വദേശി ശ്രീനിവാസിന്റേതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പത്രത്തിലെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ ശ്രീനിവാസിന്റെ ഫോട്ടോകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പ് തമിഴ്നാട്ടിൽ നിന്ന് ശ്രീനിവാസിന്റെ ബന്ധുക്കൾ മ്യതദേഹം കാണാൻ എത്തിയിരുന്നു.
പൊലീസ് അരവിന്ദിന്റേതെന്ന് പറഞ്ഞിരുന്ന മൃതദേഹമാണ് തമിഴ്നാട് സ്വദേശി ശ്രീനിവാസിന്റേതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പത്രത്തിലെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ ശ്രീനിവാസിന്റെ ഫോട്ടോകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പ് തമിഴ്നാട്ടിൽ നിന്ന് ശ്രീനിവാസിന്റെ ബന്ധുക്കൾ മ്യതദേഹം കാണാൻ എത്തിയിരുന്നു.
advertisement
3/4
 എന്നാൽ മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശ്രീനിവാസിന്റെ സഹോദരന്മാരായ രാജഗോപാലിന്റെയും ജയരാമന്റെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി. മൃതദേഹം ശ്രീനിവാസിന്റെതാണെന്ന് വ്യക്തമായതിനെ തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകി.
എന്നാൽ മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശ്രീനിവാസിന്റെ സഹോദരന്മാരായ രാജഗോപാലിന്റെയും ജയരാമന്റെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി. മൃതദേഹം ശ്രീനിവാസിന്റെതാണെന്ന് വ്യക്തമായതിനെ തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകി.
advertisement
4/4
death
മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ നേരത്തെ ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. വനിത മാവോയിസ്റ്റിന്റെ മൃതദേഹം പൊലീസും സംസ്കരിച്ചു.
advertisement
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
  • യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മകനും ജീവപര്യന്തം ശിക്ഷ

  • മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് പ്രതികൾ നൽകേണ്ട പിഴ തുക ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു

  • സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് തെളിവ് നൽകി

View All
advertisement