മഞ്ചിക്കണ്ടി: മൃതദേഹം ശ്രീനിവാസിന്റെതെന്ന് DNA പരിശോധന ഫലം; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
Last Updated:
ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. റിപ്പോർട്ട്- സുവി വിശ്വനാഥ്
തൃശ്ശൂർ: പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്നാട് സ്വദേശി കേശവ് എന്ന് വിളിക്കുന്ന ശ്രീനിവാസെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
advertisement
പൊലീസ് അരവിന്ദിന്റേതെന്ന് പറഞ്ഞിരുന്ന മൃതദേഹമാണ് തമിഴ്നാട് സ്വദേശി ശ്രീനിവാസിന്റേതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പത്രത്തിലെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ ശ്രീനിവാസിന്റെ ഫോട്ടോകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പ് തമിഴ്നാട്ടിൽ നിന്ന് ശ്രീനിവാസിന്റെ ബന്ധുക്കൾ മ്യതദേഹം കാണാൻ എത്തിയിരുന്നു.
advertisement
advertisement