ആദിവാസി ഊരിലെ ജനങ്ങൾക്ക് ആശ്വാസമായി അമ്പൂരി കുമ്പിച്ചൽകടവ് യാഥാർത്ഥ്യമാകുന്നു
Last Updated:
കിഫ്ബിയുടെ ധനസഹായത്തോടെ 18 കോടി രൂപ അടങ്കലിലാണ് പദ്ധതിയുടെ നിർമ്മാണ പണികൾ പൂർത്തിയാകുന്നത്.
അമ്പൂരി കുമ്പിച്ചൽകടവ് യാഥാർത്ഥ്യമാകുന്നു. ആദിവാസി ഊരിലെ ജനങ്ങളുടെ ഉൾപ്പെടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. അമ്പൂരി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന നെയ്യാർ റിസർവോയറിന് മറുകരയിലുള്ള ജനങ്ങളുടെ എക്കാലത്തെയും ആവശ്യങ്ങളിൽ ഒന്നായിരുന്നു സുരക്ഷിതമായ സഞ്ചാരം ഒരുക്കിക്കൊണ്ടുള്ള ഒരു പാലം എന്നത്.
advertisement
പാലനിർമാണത്തിൻ്റെ പദ്ധതിയുമായി പലതവണ മുന്നോട്ടു പോയെങ്കിലും വനം വകുപ്പിന്റെയും ഇറിഗേഷൻ വകുപ്പിൻ്റെയും പരസ്പരമുള്ള പഴിചാരൽ ഈ സ്വപ്ന പദ്ധതിയെ പിന്നോട്ട് വലിക്കുകയായിരുന്നു. എന്നാൽ പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ്റെ ഇടപെടൽ അക്ഷരാർത്ഥത്തിൽ ഫലം കാണുകയായിരുന്നു. ഇതോടെ ഊരുകളെയും പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അകലം കുറയുകയാണ്.
advertisement
കൊമ്പ, ചാക്കപ്പാറ, കയ്പ്പൻപ്ലാവിള, കാരിക്കുഴി, തെന്മല തുടങ്ങി 12 സെറ്റിൽമെന്റുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ കടവിനെയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വള്ളമാണ് കടത്തിന് ഏക ആശ്രയം. അമ്പൂരി, കുട്ടമല, വാഴിച്ചൽ, ആറുകാണി, കാട്ടാക്കട, നെയ്യാറ്റിൻകര തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് ഉൾപ്പെടെ ഈ കടവ് കടന്ന് പോകുന്നത്.
advertisement
advertisement
കരിപ്പയാറിന്റെ മറുകരയില്‍ നെയ്യാർഡാമിന്റെ തുരുത്തില്‍ നിന്ന് 253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 11 മീറ്റർ വീതിയുള്ള പാലത്തിൽ 8 മീറ്റർ വീതിയിൽ റോഡും ഇരു വശത്തും ഫുഡ്പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
advertisement