അസ്നയ്ക്ക് ആടിനെ വാങ്ങാൻ സഹായിച്ചവരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദിച്ചത്. അസ്നയ്ക്ക് എഴുതിയ കത്താണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
2/ 5
ഇടിഞ്ഞാർ സ്കൂളിലെ ആഗ്രഹപ്പെട്ടിയിൽ അസ്ന മോൾ നിക്ഷേപിച്ച കുറിപ്പ് മന്ത്രി വായിക്കുകയായിരുന്നു. ഓരോ കുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ എഴുതിയിടാനാണ് "ആഗ്രഹപ്പെട്ടി" എന്ന ആശയം മുന്നോട്ടുവെച്ചതെന്നും മന്ത്രി വി ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
3/ 5
"വാപ്പയുടെ ചികിത്സാർത്ഥം നഷ്ടമായ 'കുഞ്ഞാറ്റ' ആടിന് പകരം ഒരു ആട് വേണം എന്ന മോളുടെ ആഗ്രഹം സാധ്യമാക്കി തന്ന സ്കൂളിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു"- ഫേസ്ബുക്കിൽ മന്ത്രി കുറിച്ചു.
4/ 5
'വ്യക്തിജീവിതത്തിലെ മോളുടെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ല എന്നറിയാം. ഞങ്ങൾ എല്ലാവരും മോളുടെ ഒപ്പം ഉണ്ട്. മോളുടെ അരുമയായി ഈ ആട് വളരട്ടെ. സ്നേഹത്തോടെ അപ്പൂപ്പൻ'- മന്ത്രി വി ശിവൻകുട്ടി തുടർന്ന് എഴുതി.