സ്വർഗവാതിൽ ഏകാദശി ഇന്ന്; വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്താം; വ്രതാനുഷ്ഠാനം ഇങ്ങനെ

Last Updated:
സ്വര്‍ഗവാതില്‍ ഏകാദശി നാളില്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ ഒരു വാതിലില്‍ കൂടി പ്രവേശിച്ച് ആരാധനയ്‌ക്കും ദര്‍ശനത്തിനും ശേഷം മറ്റൊരു വാതിലില്‍ കൂടി പുറത്ത് കടക്കുന്നത് സ്വര്‍ഗവാതില്‍ കടന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം
1/7
 ഇന്ന് സ്വര്‍ഗവാതില്‍ ഏകാദശി. ഈ ദിവസം വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തിയാല്‍ ആ വ്യക്തിക്ക് മരണാനന്തരം വിഷ്ണു ലോകത്തെത്താമെന്നാണ് വിശ്വാസം. അന്നേ ദിവസം വിഷ്ണു ക്ഷേത്രത്തില്‍ നെയ്‌വിളക്ക് തെളിക്കുന്നതും പുണ്യപ്രദമാണ്.
ഇന്ന് സ്വര്‍ഗവാതില്‍ ഏകാദശി. ഈ ദിവസം വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തിയാല്‍ ആ വ്യക്തിക്ക് മരണാനന്തരം വിഷ്ണു ലോകത്തെത്താമെന്നാണ് വിശ്വാസം. അന്നേ ദിവസം വിഷ്ണു ക്ഷേത്രത്തില്‍ നെയ്‌വിളക്ക് തെളിക്കുന്നതും പുണ്യപ്രദമാണ്.
advertisement
2/7
 സ്വര്‍ഗവാതില്‍ ഏകാദശി നാളില്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ ഒരു വാതിലില്‍ കൂടി പ്രവേശിച്ച് ആരാധനയ്‌ക്കും ദര്‍ശനത്തിനും ശേഷം മറ്റൊരു വാതിലില്‍ കൂടി പുറത്ത് കടക്കുന്നത് സ്വര്‍ഗവാതില്‍ കടന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസത്തിന് മോക്ഷദ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി എന്നും വിളിക്കുന്നത്.
സ്വര്‍ഗവാതില്‍ ഏകാദശി നാളില്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ ഒരു വാതിലില്‍ കൂടി പ്രവേശിച്ച് ആരാധനയ്‌ക്കും ദര്‍ശനത്തിനും ശേഷം മറ്റൊരു വാതിലില്‍ കൂടി പുറത്ത് കടക്കുന്നത് സ്വര്‍ഗവാതില്‍ കടന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസത്തിന് മോക്ഷദ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി എന്നും വിളിക്കുന്നത്.
advertisement
3/7
 ഏകാദശികളിൽ പ്രധാനമാണ് സ്വർഗവാതിൽ ഏകാദശി. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. അന്നേദിവസം വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിലിൽ കൂടി പുറത്ത് കടക്കുകയും ചെയ്യണമെന്നാണ് വിശ്വാസം.
ഏകാദശികളിൽ പ്രധാനമാണ് സ്വർഗവാതിൽ ഏകാദശി. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. അന്നേദിവസം വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിലിൽ കൂടി പുറത്ത് കടക്കുകയും ചെയ്യണമെന്നാണ് വിശ്വാസം.
advertisement
4/7
 സ്വർഗവാതിൽ ഏകാദശി വ്രതാനുഷ്ഠാനം തലേ ദിവസം ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂർണമായ ഉപവാസം നടത്തണം. അതിന് സാധിക്കാത്തവർ ഒരു നേരം പഴങ്ങൾ മാത്രം ഭക്ഷിച്ചു വ്രതം അനുഷ്ഠിക്കാം.
സ്വർഗവാതിൽ ഏകാദശി വ്രതാനുഷ്ഠാനം തലേ ദിവസം ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂർണമായ ഉപവാസം നടത്തണം. അതിന് സാധിക്കാത്തവർ ഒരു നേരം പഴങ്ങൾ മാത്രം ഭക്ഷിച്ചു വ്രതം അനുഷ്ഠിക്കാം.
advertisement
5/7
 എണ്ണ തേച്ച് കുളിക്കുവാനും പകൽസമയം ഉറങ്ങുവാനും പാടില്ല. ശുദ്ധിയുള്ളതും വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. മറ്റു ചിന്തകൾക്ക് ഇടനൽകാതെ വിഷ്ണു ദ്വാദശ നാമങ്ങൾ, വിഷ്ണു അഷ്ടോത്തരം, വിഷ്ണുസഹസ്രനാമം എന്നിവ ചൊല്ലുന്നതും നല്ലതാണ്.
എണ്ണ തേച്ച് കുളിക്കുവാനും പകൽസമയം ഉറങ്ങുവാനും പാടില്ല. ശുദ്ധിയുള്ളതും വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. മറ്റു ചിന്തകൾക്ക് ഇടനൽകാതെ വിഷ്ണു ദ്വാദശ നാമങ്ങൾ, വിഷ്ണു അഷ്ടോത്തരം, വിഷ്ണുസഹസ്രനാമം എന്നിവ ചൊല്ലുന്നതും നല്ലതാണ്.
advertisement
6/7
 ഏകാദശിദിവസത്തിലുടനീളം 'ഓം നമോ നാരായണായ' എന്ന അഷ്ടാക്ഷര മന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരീ മന്ത്രവും 108 തവണ ജപിക്കുക. ഈ ദിനത്തിൽ തുളസീപൂജ ചെയ്യുന്നതു ശ്രേഷ്ഠമാണ്.
ഏകാദശിദിവസത്തിലുടനീളം 'ഓം നമോ നാരായണായ' എന്ന അഷ്ടാക്ഷര മന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരീ മന്ത്രവും 108 തവണ ജപിക്കുക. ഈ ദിനത്തിൽ തുളസീപൂജ ചെയ്യുന്നതു ശ്രേഷ്ഠമാണ്.
advertisement
7/7
 ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണവീടൽ എന്നാണ് ഇതിന് പറയുന്നത്. ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ വിഷ്ണു പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിൽ എല്ലാം സ്വർഗവാതിൽ ഏകാദശി ദിവസം വളരെ സവിശേഷമായാണ് ആചരിക്കുന്നത്.
ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണവീടൽ എന്നാണ് ഇതിന് പറയുന്നത്. ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ വിഷ്ണു പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിൽ എല്ലാം സ്വർഗവാതിൽ ഏകാദശി ദിവസം വളരെ സവിശേഷമായാണ് ആചരിക്കുന്നത്.
advertisement
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ചു.

  • പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

  • സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദർശന വിവരം അറിയിച്ചത്.

View All
advertisement