Dr. Jill Biden| 'ഡോ.ബി' എന്ന വിളിപ്പേരുള്ള ഡോ. ജിൽ ബൈഡൻ; അമേരിക്കയുടെ പുതിയ പ്രഥമ വനിതയെ കുറിച്ചറിയാം

Last Updated:
പുതിയ പ്രഥമ വനിതയെ കുറിച്ചുള്ള രസകരമായ വിവരങ്ങൾ അറിയാം.
1/6
 അമേരിക്കയുടെ പുതിയ പ്രഥമവനിതയാണ് 70കാരിയായ ഡോ. ജിൽ ബൈഡൻ. ഇംഗ്ലിഷ് പ്രൊഫസറാണ് ജിൽ ബൈഡൻ. വിദ്യാർഥികൾ ഡോ. ബി എന്നാണ് വിളിക്കുന്നത്. അമേരിക്കയുടെ 46ാമത് പ്രസിഡ്ന്റായി ജോ ബൈഡൻ അധികാരമേൽക്കുമ്പോൾ വൈറ്റ് ഹൗസിലേക്ക് ചുവടുവെക്കുകയാണ് പ്രഥമ വനിതയായി ജിൽ ബൈഡനും. (Image: News18 Creative)
അമേരിക്കയുടെ പുതിയ പ്രഥമവനിതയാണ് 70കാരിയായ ഡോ. ജിൽ ബൈഡൻ. ഇംഗ്ലിഷ് പ്രൊഫസറാണ് ജിൽ ബൈഡൻ. വിദ്യാർഥികൾ ഡോ. ബി എന്നാണ് വിളിക്കുന്നത്. അമേരിക്കയുടെ 46ാമത് പ്രസിഡ്ന്റായി ജോ ബൈഡൻ അധികാരമേൽക്കുമ്പോൾ വൈറ്റ് ഹൗസിലേക്ക് ചുവടുവെക്കുകയാണ് പ്രഥമ വനിതയായി ജിൽ ബൈഡനും. (Image: News18 Creative)
advertisement
2/6
 1975ൽ ഡെലവെയർ സർവകലാശാലയിലെ വിദ്യാർഥിനി ജിൽ ട്രേസി ജേക്കബ്സിനെ ജോ ബൈഡന് പരിചയപ്പെടുത്തിയത് സഹോദരൻ ഫ്രാങ്ക് ബൈഡനാണ്. ഭർത്താവ് ബിൽ സ്റ്റീവൻസണുമായി പിരിഞ്ഞു കഴിയുകയായിരുന്നു ജിൽ അപ്പോൾ. വിവാഹമോചന നടപടികൾ നടക്കുന്നതിനിടെയാണു ബൈഡനെ കണ്ടുമുട്ടുന്നത്. ആദ്യ ഡേറ്റിന് എത്തിയ ബൈഡനെ കണ്ടപ്പോൾ, ഇയാൾ ശരിയാവില്ലെന്നാണു തോന്നിയതെന്നു ജിൽ പറഞ്ഞിട്ടുണ്ട്.(Image: News18 Creative)
1975ൽ ഡെലവെയർ സർവകലാശാലയിലെ വിദ്യാർഥിനി ജിൽ ട്രേസി ജേക്കബ്സിനെ ജോ ബൈഡന് പരിചയപ്പെടുത്തിയത് സഹോദരൻ ഫ്രാങ്ക് ബൈഡനാണ്. ഭർത്താവ് ബിൽ സ്റ്റീവൻസണുമായി പിരിഞ്ഞു കഴിയുകയായിരുന്നു ജിൽ അപ്പോൾ. വിവാഹമോചന നടപടികൾ നടക്കുന്നതിനിടെയാണു ബൈഡനെ കണ്ടുമുട്ടുന്നത്. ആദ്യ ഡേറ്റിന് എത്തിയ ബൈഡനെ കണ്ടപ്പോൾ, ഇയാൾ ശരിയാവില്ലെന്നാണു തോന്നിയതെന്നു ജിൽ പറഞ്ഞിട്ടുണ്ട്.(Image: News18 Creative)
advertisement
3/6
 ഞങ്ങൾ സിനിമയ്ക്കു പോയി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്കു കൈ തന്ന് അദ്ദേഹം ഗുഡ്നൈറ്റ് പറഞ്ഞു. ഞാൻ മുകളിലത്തെ മുറിയിലെത്തി എന്റെ അമ്മയെ വിളിച്ചു, രാത്രി ഒരു മണിക്ക്. എന്നിട്ടു പറഞ്ഞു- അമ്മേ, ഒടുവിൽ ഞാനൊരു ജന്റിൽമാനെ കണ്ടുമുട്ടി! പതിയെപ്പതിയെ ബൈഡനുമായും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുമായും ജിൽ അടുപ്പമായി. അക്കാലത്ത് ജില്ലിന്റെ സാന്നിധ്യത്തിൽ തനിക്ക് കുടുംബത്തെ തിരികെ ലഭിച്ചെന്നു തോന്നിയതായി ബൈഡൻ പ്രോമിസസ് ടു കീപ്പ് എന്ന ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.(Image: News18 Creative)
ഞങ്ങൾ സിനിമയ്ക്കു പോയി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്കു കൈ തന്ന് അദ്ദേഹം ഗുഡ്നൈറ്റ് പറഞ്ഞു. ഞാൻ മുകളിലത്തെ മുറിയിലെത്തി എന്റെ അമ്മയെ വിളിച്ചു, രാത്രി ഒരു മണിക്ക്. എന്നിട്ടു പറഞ്ഞു- അമ്മേ, ഒടുവിൽ ഞാനൊരു ജന്റിൽമാനെ കണ്ടുമുട്ടി! പതിയെപ്പതിയെ ബൈഡനുമായും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുമായും ജിൽ അടുപ്പമായി. അക്കാലത്ത് ജില്ലിന്റെ സാന്നിധ്യത്തിൽ തനിക്ക് കുടുംബത്തെ തിരികെ ലഭിച്ചെന്നു തോന്നിയതായി ബൈഡൻ പ്രോമിസസ് ടു കീപ്പ് എന്ന ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.(Image: News18 Creative)
advertisement
4/6
 മക്കൾക്ക് ആറും ഏഴും വയസ്സുള്ളപ്പോഴാണു ജില്ലിനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി ബൈഡൻ ചിന്തിക്കുന്നത്. മക്കളാണ് അതിനെപ്പറ്റി ആദ്യം പറഞ്ഞതെന്നു ബൈഡൻ ഓർക്കുന്നു. അപ്പോഴൊന്നും ജിൽ വിവാഹത്തിന് ഒരുക്കമല്ലായിരുന്നു. അഞ്ചു പ്രാവശ്യം വിവാഹാഭ്യർഥന നടത്തിയ ശേഷമായിരുന്നു സമ്മതം മൂളിയത്. 1977 ജൂൺ 17ന് മക്കളെയും 40 അതിഥികളെയും സാക്ഷിയാക്കി ബൈഡൻ ജില്ലിനെ വിവാഹം കഴിച്ചു.(Image: News18 Creative)
മക്കൾക്ക് ആറും ഏഴും വയസ്സുള്ളപ്പോഴാണു ജില്ലിനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി ബൈഡൻ ചിന്തിക്കുന്നത്. മക്കളാണ് അതിനെപ്പറ്റി ആദ്യം പറഞ്ഞതെന്നു ബൈഡൻ ഓർക്കുന്നു. അപ്പോഴൊന്നും ജിൽ വിവാഹത്തിന് ഒരുക്കമല്ലായിരുന്നു. അഞ്ചു പ്രാവശ്യം വിവാഹാഭ്യർഥന നടത്തിയ ശേഷമായിരുന്നു സമ്മതം മൂളിയത്. 1977 ജൂൺ 17ന് മക്കളെയും 40 അതിഥികളെയും സാക്ഷിയാക്കി ബൈഡൻ ജില്ലിനെ വിവാഹം കഴിച്ചു.(Image: News18 Creative)
advertisement
5/6
 1981 ൽ ജോ–ജിൽ ദമ്പതികൾക്ക് ഒരു മകൾ പിറന്നു. തന്റെ രണ്ടാംഭാര്യയാണു ഞങ്ങളെയെല്ലാം ഒരുമിച്ച് നിർത്തുന്നതെന്നു ബൈഡൻ എപ്പോഴും പറയും. ഇക്കാലത്തിലനിടെ 70 കാരിയായ ജിൽ രണ്ടു മാസ്റ്റർ ബിരുദങ്ങൾ നേടി, വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കി. ബൈഡൻ തന്റെ വിജയ പ്രഖ്യാപന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ സ്വയം പരിചയപ്പെടുത്തിയതിങ്ങനെ-ഞാൻ ജില്ലിന്റെ ഭർത്താവാണ്.(Image: News18 Creative)
1981 ൽ ജോ–ജിൽ ദമ്പതികൾക്ക് ഒരു മകൾ പിറന്നു. തന്റെ രണ്ടാംഭാര്യയാണു ഞങ്ങളെയെല്ലാം ഒരുമിച്ച് നിർത്തുന്നതെന്നു ബൈഡൻ എപ്പോഴും പറയും. ഇക്കാലത്തിലനിടെ 70 കാരിയായ ജിൽ രണ്ടു മാസ്റ്റർ ബിരുദങ്ങൾ നേടി, വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കി. ബൈഡൻ തന്റെ വിജയ പ്രഖ്യാപന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ സ്വയം പരിചയപ്പെടുത്തിയതിങ്ങനെ-ഞാൻ ജില്ലിന്റെ ഭർത്താവാണ്.(Image: News18 Creative)
advertisement
6/6
 ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മാത്രമായിരുന്നു ജിൽ ബൈഡൻ തന്റെ അധ്യാപക ജീവിതത്തിൽ ഇടവേള നൽകിയത്.  വൈറ്റ് ഹൗസിലെത്തിയാലും ജിൽ തന്റെ അധ്യാപന ജീവിതം ഉപേക്ഷിക്കാൻ തയാറാകില്ലെന്നാണ്  വിവരം. (Image: News18 Creative)
ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മാത്രമായിരുന്നു ജിൽ ബൈഡൻ തന്റെ അധ്യാപക ജീവിതത്തിൽ ഇടവേള നൽകിയത്.  വൈറ്റ് ഹൗസിലെത്തിയാലും ജിൽ തന്റെ അധ്യാപന ജീവിതം ഉപേക്ഷിക്കാൻ തയാറാകില്ലെന്നാണ്  വിവരം. (Image: News18 Creative)
advertisement
കൊച്ചിയിലെ സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയതായി പരാതി; ഭീഷണിയെ തുടർന്ന് സ്കൂളിന് രണ്ടുദിവസം അവധി
കൊച്ചിയിലെ സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയതായി പരാതി; ഭീഷണിയെ തുടർന്ന് സ്കൂളിന് രണ്ടുദിവസം അവധി
  • * ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയതിനെ തുടർന്ന് കൊച്ചിയിലെ സ്കൂളിന് രണ്ടുദിവസം അവധി നൽകി.

  • * ഹിജാബ് വിവാദത്തെ തുടർന്ന് ഭീഷണി; വിദ്യാർത്ഥികളുടെ സുരക്ഷിതത്വം മുൻനിർത്തി സ്കൂളിന് അവധി.

  • * സ്കൂൾ യൂണിഫോം നിഷ്കർഷിച്ചിട്ടുള്ളതിനാൽ ഹിജാബ് ധരിച്ച കുട്ടിയെ വിലക്കിയതാണെന്ന് പ്രിൻസിപ്പൽ വിശദീകരണം.

View All
advertisement