Also Read-ഫ്രാൻസിൽ വീണ്ടും ആക്രമണം? വെടിവെയ്പ്പിൽ ഗ്രീക്ക് ഓർത്തഡോക്സ് വൈദികന് ഗുരുതര പരിക്ക്
ചില തീവ്രവലതുപക്ഷസംഘടനകൾ ഉയർത്തിക്കൊണ്ടു വന്ന ഒരു ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദ്. ഇതില്‍ മുസ്ലീം യുവാക്കൾ പ്രണയം അഭിനയിച്ച് അന്യമതസ്ഥരായ പെൺകുട്ടികളെ സ്വന്തം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്നാണിവർ അവകാശപ്പെടുന്നത്. വിവാഹം കഴിക്കുന്നതിനായി മതപരിവര്‍ത്തനം നടത്തേണ്ട ആവശ്യ അലഹബാദ് ഹൈക്കോടതി ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ലൗ ജിഹാദിനെതിരെ ശക്തമായി പ്രതികരിച്ചത്.
advertisement
Also Read-'മുത്തശ്ശി'എന്ന് വിളിച്ചിരുന്ന 90 കാരിയോട് കൊടും ക്രൂരത; തൃപുരയിൽ വയോധിക കൂട്ടബലാത്സംഗത്തിനിരയായി
'വിവാഹത്തിന് മതപരിവർത്തനം ആവശ്യമില്ലെന്നാണ് അലഹബാദ് കോടതി പറയുന്നത്. ഈ സര്‍ക്കാരും ലൗ ജിഹാദ് തടയുന്നതിനായി നടപടികൾ സ്വീകരിക്കും. ഇതിനായി നിയമനിർമ്മാണം നടത്തും. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനം വച്ചു കളിക്കുന്നവർക്ക് ഞാനിപ്പോൾ താക്കീത് നൽകുകയാണ്. മാർഗങ്ങൾ നിങ്ങൾ മാറ്റാൻ ശ്രമിച്ചില്ലെങ്കിൽ നിങ്ങളുടെ 'രാം നാം സത്യ' യാത്ര ആരംഭിക്കും. എന്നായിരുന്നു യോഗിയുടെ വാക്കുകൾ. അതേസമയം 'രാം നാം സത്യ' ഭീഷണിക്ക് പിന്നീട് വിശദീകരണവും അദ്ദേഹം നടത്തിയിരുന്നു. മാഫിയകളെയും ക്രിമിനലുകളെയും ഉദ്ദേശിച്ചാണ് അത്തരം പ്രസ്താവന നടത്തിയതെന്നും അല്ലാതെ മിശ്രവിവാഹം അല്ലെങ്കിൽ ലൗ ജിഹാദിലുൾപ്പെട്ട ആളുകളെ അല്ലെന്നുമായിരുന്നു വിശദീകരണം.
ലൗ ജിഹാദിലുള്‍പ്പെടെ ആളുകളുടെ ചിത്രങ്ങൾ എല്ലായിടവും പതിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ മൂന്നിന് സംസ്ഥാനത്തെ രണ്ട് നിയമസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായുള്ള പ്രചരണ റാലിയിലാണ് ലവ് ജിഹാദ്, മിശ്ര വിവാഹം അടക്കമുള്ള വിഷയങ്ങൾ ആദിത്യനാഥ് ഉന്നയിച്ചത്.