ഗ്രാമത്തിലെ വീട്ടിൽ തനിച്ചു താമസിക്കുകയാണ് വയോധിക. ഇവർക്കറിയുന്നവർ തന്നെയാണ് അതിക്രമം നടത്തിയിരിക്കുന്നതും. പ്രതികളിലൊരാൾ വയോധികയെ മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത്.
അഗർത്തല: ത്രിപുരയിൽ തൊണ്ണൂറുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. കാഞ്ചൻപുരിലെ ബർഹൽദി ഗ്രാമത്തില്‍ ഒക്ടോബർ 24നാണ് ക്രൂരസംഭവം അരങ്ങേറിയത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം വയോധികയുടെ ബന്ധുക്കൾ പരാതിയുമായെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് ഇവരുടെ ബന്ധുക്കൾ പരാതിയുമായി സമീപിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവത്തിൽ രണ്ട് പേർക്കെതിരെയാണ് പരാതി. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് എസ് പി ഭാനുുപഥ ചക്രവർത്തി അറിയിച്ചിരിക്കുന്നത്. ' ഗ്രാമത്തിലെ വീട്ടിൽ തനിച്ചു താമസിക്കുകയാണ് വയോധിക. ഇവർക്കറിയുന്നവർ തന്നെയാണ് അതിക്രമം നടത്തിയിരിക്കുന്നതും. പ്രതികളിലൊരാൾ വയോധികയെ മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത്. സംഭവം നടന്ന ദിവസം ഇയാളും സുഹൃത്തും ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി 90കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു'. എസ് പി വ്യക്തമാക്കി.
പീഡനത്തിനിരയായ അവശനിലയിലായെങ്കിലും വയോധിക പരാതി നല്‍കിയിരുന്നില്ല. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞ് ഇവരുടെ ബന്ധുക്കൾ വിവരം അറിഞ്ഞതോടെയാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലെത്തിക്കുകയും ചികിത്സയ്ക്കു ശേഷം മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നിലവിൽ സ്വന്തം വീട്ടിൽ തന്നെ കഴിയുകയാണിവർ.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.