റെസ്റ്റോറന്റിലെ സോയാസോസിന്റെ കുപ്പി നുണഞ്ഞ കുട്ടിയോട് ആവശ്യപ്പെട്ട നഷ്ടപരിഹാരം 4 കോടി രൂപയോളം 

Last Updated:

തുറന്നുവച്ചിരിക്കുന്ന സോസിന്റെ കുപ്പിയും ഒരു പുതിയ ചായക്കപ്പും കുട്ടി നുണഞ്ഞു നോക്കി

സോയ സോസിന്റെ കുപ്പി നുണഞ്ഞതിന് ഒരു കുട്ടിയോട് ജപ്പാനിലെ ഒരു റെസ്റ്റോറന്റ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് ഏകദേശം നാല് കോടി രൂപയാണ്. ജപ്പാനിലെ ഒരു പ്രധാന സുഷി ശൃംഖലയായ സുഷിറോയാണ് തങ്ങളുടെ ഔട്ട്‌ലെറ്റുകളിലൊന്നിൽ വച്ച് സോയ സോസ് കുപ്പി നുണഞ്ഞ ഒരു കുട്ടിക്കെതിരെ കേസ് ഫയൽ ചെയ്തത്. റസ്റ്റോറന്റ് ശൃംഖല നടത്തുന്ന കമ്പനിയായ അകിന്ദോ സുഷിറോയാണ് മാർച്ച് 22 -ന് ഒസാക്ക ജില്ലാ കോടതിയിൽ കുട്ടിക്കെതിരെ കേസ് നൽകിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് കുട്ടി ഒരു സുഹൃത്തിനോടൊപ്പം ഗിഫു പ്രിഫെക്ചറിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത റസ്റ്റോറന്റ് സന്ദർശിച്ചത്. ആ ദിവസമാണ് കുട്ടി സോയാ സോസിന്റെ കുപ്പി നുണഞ്ഞതും.
തുറന്നുവച്ചിരിക്കുന്ന സോസിന്റെ കുപ്പിയും ഒരു പുതിയ ചായക്കപ്പും കുട്ടി നുണഞ്ഞു നോക്കി. പിന്നീട് ഉമിനീര് പറ്റിയ വിരൽ കൊണ്ട് സുഷി പ്ലേറ്റിൽ സ്പർശിച്ചുവെന്നുമാണ് കുട്ടിക്കെതിരെ പരാതി. ഇതെല്ലാം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും പറയുന്നു. ജനുവരി 29 -ന് പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ തകർച്ചയാണ് തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായത് എന്നും അത് വലിയ നഷ്ടത്തിന് കാരണമായിത്തീർന്നു എന്നുമാണ് കമ്പനി പറയുന്നത്.
advertisement
അതേ സമയം കുട്ടി താൻ സോയാ സോസിന്റെ കുപ്പി നുണഞ്ഞതായി സമ്മതിച്ചു. ഒപ്പം അതിൽ മാപ്പഭ്യർത്ഥിക്കുകയും കേസ് റദ്ദാക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു. കുട്ടിയും സുഹൃത്തും തന്നെയാണ് പ്രാങ്ക് എന്ന നിലയിൽ ഇത് ചിത്രീകരിച്ചത്. എന്നാൽ, അത് ഇങ്ങനെ വൈറലാകുമെന്നോ ഇത്തരത്തിൽ ഒരു ഫലമുണ്ടാക്കുമെന്നോ ഇരുവരും കരുതിയിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റെസ്റ്റോറന്റിലെ സോയാസോസിന്റെ കുപ്പി നുണഞ്ഞ കുട്ടിയോട് ആവശ്യപ്പെട്ട നഷ്ടപരിഹാരം 4 കോടി രൂപയോളം 
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement