advertisement

റാണു മണ്ഡലിന് പിന്നാലെ, പാട്ടുപാടി സോഷ്യൽ‌മീഡിയയുടെ ഹൃദയം കീഴടക്കി ഊബർ ഡ്രൈവർ

Last Updated:

കുമാർ സാനുവിന്റെ ഏറെ പ്രശസ്തമായ 'നസർ കെ സാമ്നേ' എന്ന ഗാനം ഡ്രൈവർ സീറ്റിലിരുന്നു പാടുന്ന വീഡിയോ വൈറൽ

ബംഗാളിൽ നിന്നുള്ള റാണു മണ്ഡലിനും അസമിൽ നിന്നുള്ള സൊമാറ്റോ ഡെലിവറി ബോയിക്കും പിന്നാലെ ലഖ്നൗവിൽ നിന്നുള്ള ഊബർ ഡ്രൈവറുടെ പാട്ടാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഒരുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കിയെന്നു തന്നെ പറയാം. 1990ൽ പുറത്തിറങ്ങിയ ആഷിഖിയിലെ കുമാർ സാനു പാടിയ 'നസർ കെ സാമ്നേ' എന്ന ഗാനമാണ് ഡ്രൈവർ വിനോദ് ആലപിക്കുന്നത്.
ട്വിറ്റർ യൂസറായ @crowngaurav ആണ് വീഡിയോ ഷെയർ ചെയ്തത്. 'ലഖ്നൗവിൽ നിന്നുള്ള ഊബർ ഡ്രൈവർ വിനോദ് ജിയെ പരിചയപ്പെട്ടു. അതുല്യ ഗായകനാണ് അദ്ദേഹം. ഓട്ടം പൂർത്തിയായശേഷം എനിക്ക് വേണ്ടി ഒരു ഗാനമാലപിക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. ഇതിനപ്പുറം എന്തുവേണം. ഈ വീഡിയോ കാണൂ'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ നിരവധിപേരാണ് വീഡിയോ ഷെയർ ചെയ്തത്.
advertisement
advertisement
ബംഗാളിലെ റാണിഘട്ടിലെ റെയിൽവേ സ്റ്റേഷനിൽ ബോളിവുഡ് ഗാനങ്ങൾ പാടി ജീവിച്ച റാണു മണ്ഡൽ എന്ന തെരുവ് ഗായിക ആഴ്ചകൾക്ക് മുൻപ് സോഷ്യൽമീഡിയയില്‍ വൈറലായിരുന്നു. ഗായകൻ ഹിമേഷ് റേഷ്മിയക്ക് ഒപ്പം തന്റെ ആദ്യ സിനിമാ ഗാനം റാണു മണ്ഡൽ പാടിക്കഴിഞ്ഞു. ' ഏക് പ്യാർ കാ നഗ്മാ ഹേ' എന്ന ലതാ മങ്കേഷ്‌ക്കറുടെ ബോളിവുഡ് ഗാനം പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് റാണു താരമായത്. സോഷ്യൽ മീഡിയയിൽ റാണിഘട്ടിലെ ലതാ മങ്കേഷ്‌കർ എന്നാണ് റാണു മണ്ഡൽ അറിയപ്പെടുന്നത്.
advertisement
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റാണു മണ്ഡലിന് പിന്നാലെ, പാട്ടുപാടി സോഷ്യൽ‌മീഡിയയുടെ ഹൃദയം കീഴടക്കി ഊബർ ഡ്രൈവർ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement