വീട്ടമ്മ മരിച്ചതിനു പിന്നാലെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി വളർത്തു നായ; അപൂർവ സ്നേഹത്തിന്റെ കഥ

Last Updated:

. പന്ത്രണ്ടുവര്‍ഷം മുന്‍പാണ് അതീവഗുരുതരാവസ്ഥയില്‍ പുഴുക്കള്‍ അരിച്ചനിലയില്‍ നായക്കുട്ടിയെ ഡോ. അനിത രാജ് സിങ്ങിനു ലഭിക്കുന്നത്.

വീട്ടമ്മ മരിച്ചതിനു പിന്നാലെ ഉത്തർ പ്രദേശിലെ  വളർത്തു നായ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും ചാടി ചത്തു. കാൺപൂരിലാണ് ഹൃദയഭേദകമായ സംഭവം. പന്ത്രണ്ടുവര്‍ഷം മുന്‍പാണ് അതീവഗുരുതരാവസ്ഥയില്‍ പുഴുക്കള്‍ അരിച്ചനിലയില്‍ നായക്കുട്ടിയെ ഡോ. അനിത രാജ് സിങ്ങിനു ലഭിക്കുന്നത്. അതിനെ മാലിക് പുരത്തെ വീട്ടിലെത്തിച്ച് പരിപാലിക്കുകയായിരുന്നു.
അനിത രാജ് നായയെ ജയ എന്നുപേരിടുകയും ചെയ്തു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അനിത കുറേക്കാലമായി ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന്  ബുധനാഴ്ചയാണ് അനിത മരിച്ചത്.
TRENDING:COVID 19| വന്ദേഭാരത് മിഷനിലൂടെ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തിയെന്ന് കേന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [NEWS]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
ആശുപത്രിയിൽ നിന്നും വീട്ടമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചതോടെ നായ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. അനിതയെ ആശുപത്രിയിലായതോടെ ജയ ഭക്ഷണം പോലും കഴിക്കാറുണ്ടായിരുന്നില്ലെന്ന് മകന്‍ തേജസ് പറഞ്ഞു. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ജയ അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍നിന്ന് താഴേക്കു ചാടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വീട്ടമ്മ മരിച്ചതിനു പിന്നാലെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി വളർത്തു നായ; അപൂർവ സ്നേഹത്തിന്റെ കഥ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement