പുതുവർഷത്തിൽ നടന്ന ലേലത്തിൽ ജപ്പാനിൽ ട്യൂണ മത്സ്യം വിറ്റു പോയത് ആറരക്കോടി രൂപയ്ക്ക്

Last Updated:

ടോക്കിയോയിലെ തന്നെ ഏറ്റവും വലിയ ഫിഷ് മാർക്കറ്റിൽ ആണ് ലേലം നടന്നത്

representative image
representative image
ജപ്പാനിലെ ടോക്കിയോയിൽ പുതുവർഷത്തിൽ നടന്ന ലേലത്തിൽ ട്യൂണ മത്സ്യം വിറ്റു പോയത് ആറരക്കോടി ( 114.2 ദശലക്ഷം പൗണ്ട് ) രൂപയ്ക്ക്. ടോക്കിയോയിലെ തന്നെ ഏറ്റവും വലിയ ഫിഷ് മാർക്കറ്റിൽ ആണ് സംഭവം. ബ്ലൂഫിന്‍ ട്യൂണ എന്ന മത്സ്യം ആണ് വിറ്റുപോയത്. സീഫുഡ് മൊത്തവ്യാപരിയായ യമയുകി ആന്റ് സുഷി ചെയിന്‍ ഓപ്പറേറ്റര്‍ ഒനോഡെറ ഗ്രൂപ്പാണ് ഈ മത്സ്യം ആറരക്കോടിക്ക് സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായി നാലുവർഷമായി ഈ മാർക്കറ്റിൽ ലേലത്തിൽ വിജയിക്കുന്നതും ഇവരാണ്.
ജപ്പാനിലെ അമോറി പ്രിഫെക്ചര്‍ തീരത്ത് നിന്നാണ് ഈ ഭീമൻ ട്യൂണ വലയിലായത്. ജിൻസ ജില്ലയിലെ സുഷി റെസ്റ്റോറന്റായ ഒനോഡെറയിൽ ആണ് ഇത് വിളമ്പുക. കൂടാതെ ഏകദേശം 238 കിലോഗ്രാം ഭാരമുള്ള ട്യൂണ കഴിഞ്ഞവർഷം ലേലത്തിൽ വിറ്റുപോയതിനേക്കാൾ മൂന്നിരട്ടിക്കാണ് ഇത്തവണ വിറ്റത്. 1999-ന് ശേഷം ഉയർന്ന വിലയിൽ വിറ്റുപോയ മീനുകളുടെ കണക്കെടുത്താൽ , നാലാം സ്ഥാനത്താണ് ഈ വർഷത്തെ വിലയെന്ന് ടോക്കിയോ ഫിഷ് മാർക്കറ്റിലെ ഉദ്യോഗസ്ഥനായ ഹിരോക്കി മാറ്റുഷിത പറഞ്ഞു.
advertisement
കോവിഡിന് ശേഷം ട്യൂണ മൽസ്യം ഏറ്റവും ഉയർന്ന വിലയിൽ വിറ്റുപോയതും ഈ വർഷമാണ്. അതേസമയം ബ്ലൂഫിൻ ട്യൂണയുടെ സ്വാദും ഘടനയും തന്നെയാണ് വിപണിയിൽ ഇതിന്റെ വൻ ഡിമാന്റിന് കാരണം. ഇത് വളരെ അപൂർവമായാണ് മത്സ്യത്തൊഴിലാളിയുടെ വലയിൽ വീഴുന്നതും. അതുകൊണ്ട് തന്നെ ചെലവേറിയതായാലും പൊന്നിൻ വില കൊടുത്ത് സ്വന്തമാക്കാനും ആളുകളുണ്ട്.
ഈ പുതുവത്സര ലേലം നടന്നത് ടൊയോസുവിൽ വച്ചായിരുന്നു. ലോകപ്രശസ്തമായ ടൊയോസോമാർക്കറ്റ് ഏകദേശം ഒമ്പത് പതിറ്റാണ്ടുകളായി പ്രവർത്തനം തുടരുകയാണ്. 1935-ലാണ് ഇത് ആരംഭിച്ചത് . ട്യൂണ മത്സ്യങ്ങളുടെ ദൈനംദിന ലേലങ്ങളിലും ഏറ്റവും പ്രശസ്തമായ മാർക്കറ്റ് ആണിത്. നേരത്തെ സുകിജിയിൽ സ്ഥിതി ചെയ്തിരുന്ന മാർക്കറ്റ്, ഭൂകമ്പം , ശുചിത്വം, അഗ്നി സുരക്ഷ എന്നിവ കണക്കിലെടുത്താണ് കോവിഡിന് മുൻപ് ടൊയോസുവിലേക്ക് മാറ്റിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുതുവർഷത്തിൽ നടന്ന ലേലത്തിൽ ജപ്പാനിൽ ട്യൂണ മത്സ്യം വിറ്റു പോയത് ആറരക്കോടി രൂപയ്ക്ക്
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement