പുതുവർഷത്തിൽ നടന്ന ലേലത്തിൽ ജപ്പാനിൽ ട്യൂണ മത്സ്യം വിറ്റു പോയത് ആറരക്കോടി രൂപയ്ക്ക്

Last Updated:

ടോക്കിയോയിലെ തന്നെ ഏറ്റവും വലിയ ഫിഷ് മാർക്കറ്റിൽ ആണ് ലേലം നടന്നത്

representative image
representative image
ജപ്പാനിലെ ടോക്കിയോയിൽ പുതുവർഷത്തിൽ നടന്ന ലേലത്തിൽ ട്യൂണ മത്സ്യം വിറ്റു പോയത് ആറരക്കോടി ( 114.2 ദശലക്ഷം പൗണ്ട് ) രൂപയ്ക്ക്. ടോക്കിയോയിലെ തന്നെ ഏറ്റവും വലിയ ഫിഷ് മാർക്കറ്റിൽ ആണ് സംഭവം. ബ്ലൂഫിന്‍ ട്യൂണ എന്ന മത്സ്യം ആണ് വിറ്റുപോയത്. സീഫുഡ് മൊത്തവ്യാപരിയായ യമയുകി ആന്റ് സുഷി ചെയിന്‍ ഓപ്പറേറ്റര്‍ ഒനോഡെറ ഗ്രൂപ്പാണ് ഈ മത്സ്യം ആറരക്കോടിക്ക് സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായി നാലുവർഷമായി ഈ മാർക്കറ്റിൽ ലേലത്തിൽ വിജയിക്കുന്നതും ഇവരാണ്.
ജപ്പാനിലെ അമോറി പ്രിഫെക്ചര്‍ തീരത്ത് നിന്നാണ് ഈ ഭീമൻ ട്യൂണ വലയിലായത്. ജിൻസ ജില്ലയിലെ സുഷി റെസ്റ്റോറന്റായ ഒനോഡെറയിൽ ആണ് ഇത് വിളമ്പുക. കൂടാതെ ഏകദേശം 238 കിലോഗ്രാം ഭാരമുള്ള ട്യൂണ കഴിഞ്ഞവർഷം ലേലത്തിൽ വിറ്റുപോയതിനേക്കാൾ മൂന്നിരട്ടിക്കാണ് ഇത്തവണ വിറ്റത്. 1999-ന് ശേഷം ഉയർന്ന വിലയിൽ വിറ്റുപോയ മീനുകളുടെ കണക്കെടുത്താൽ , നാലാം സ്ഥാനത്താണ് ഈ വർഷത്തെ വിലയെന്ന് ടോക്കിയോ ഫിഷ് മാർക്കറ്റിലെ ഉദ്യോഗസ്ഥനായ ഹിരോക്കി മാറ്റുഷിത പറഞ്ഞു.
advertisement
കോവിഡിന് ശേഷം ട്യൂണ മൽസ്യം ഏറ്റവും ഉയർന്ന വിലയിൽ വിറ്റുപോയതും ഈ വർഷമാണ്. അതേസമയം ബ്ലൂഫിൻ ട്യൂണയുടെ സ്വാദും ഘടനയും തന്നെയാണ് വിപണിയിൽ ഇതിന്റെ വൻ ഡിമാന്റിന് കാരണം. ഇത് വളരെ അപൂർവമായാണ് മത്സ്യത്തൊഴിലാളിയുടെ വലയിൽ വീഴുന്നതും. അതുകൊണ്ട് തന്നെ ചെലവേറിയതായാലും പൊന്നിൻ വില കൊടുത്ത് സ്വന്തമാക്കാനും ആളുകളുണ്ട്.
ഈ പുതുവത്സര ലേലം നടന്നത് ടൊയോസുവിൽ വച്ചായിരുന്നു. ലോകപ്രശസ്തമായ ടൊയോസോമാർക്കറ്റ് ഏകദേശം ഒമ്പത് പതിറ്റാണ്ടുകളായി പ്രവർത്തനം തുടരുകയാണ്. 1935-ലാണ് ഇത് ആരംഭിച്ചത് . ട്യൂണ മത്സ്യങ്ങളുടെ ദൈനംദിന ലേലങ്ങളിലും ഏറ്റവും പ്രശസ്തമായ മാർക്കറ്റ് ആണിത്. നേരത്തെ സുകിജിയിൽ സ്ഥിതി ചെയ്തിരുന്ന മാർക്കറ്റ്, ഭൂകമ്പം , ശുചിത്വം, അഗ്നി സുരക്ഷ എന്നിവ കണക്കിലെടുത്താണ് കോവിഡിന് മുൻപ് ടൊയോസുവിലേക്ക് മാറ്റിയത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുതുവർഷത്തിൽ നടന്ന ലേലത്തിൽ ജപ്പാനിൽ ട്യൂണ മത്സ്യം വിറ്റു പോയത് ആറരക്കോടി രൂപയ്ക്ക്
Next Article
advertisement
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
  • ബോളിവുഡിലെ വർഗീയതയെക്കുറിച്ചുള്ള അഭിപ്രായത്തിന് പിന്നാലെ എ ആർ റഹ്മാൻ സൈബർ ആക്രമണം നേരിടുന്നു

  • മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പോസ്റ്റിനെ പിന്തുണച്ച് റഹ്മാന്റെ മക്കൾ ഖദീജയും റഹീമയും രംഗത്തെത്തി

  • വിയോജിപ്പുകൾ മാന്യമായി അറിയിക്കണമെന്നും വ്യക്തിഹത്യയും അധിക്ഷേപവും വെറുപ്പിന്റെ ഭാഷയാണെന്നും കൈലാസ്.

View All
advertisement