ആർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കാനുള്ള കേന്ദ്രവുമായി ഉത്തരാഖണ്ഡ് സർക്കാർ

Last Updated:

കെട്ടിടം പണിയിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലർ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്

ഡെറാഡൂൺ: ആർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രവുമായി ഉത്തരാഖണ്ഡ് സർക്കാർ. ചമ്പാവത്ത് ജില്ലയിലാണ് ആർത്തവസമയത്ത് വീടുകളിൽനിന്ന് മാറിനിൽക്കുന്ന സ്ത്രീകൾക്കായി സർക്കാർ ചെലവിൽ കെട്ടിടം പണിയുന്നത്. കെട്ടിടം പണിയിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലർ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ആർത്തവസയത്ത് സ്ത്രീകളെ പാർപ്പിക്കാൻ കെട്ടിടം പണിയുന്ന വിവരം തന്നെ ഞെട്ടിച്ചുവെന്ന് ജില്ലാ മജിസ്ട്രേറ്റ് രൺബിർ ചൌഹാൻ ന്യൂസ് 18നോട് പറഞ്ഞു. കെട്ടിടംപണിയിൽ അപാകത ചൂണ്ടിക്കാട്ടി പരാതി നൽകിയവർക്ക് സ്ത്രീകളെ അത്തരം കേന്ദ്രത്തിൽ പാർപ്പിക്കുന്നതെന്തിനെന്ന് ന്യായീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ജില്ലാ കോടതി ജഡ്ജി പറഞ്ഞു. ഇത്തരമൊരു കേന്ദ്രം പണിയുന്നത് ഭരണഘടനാപരമായ അവകാശത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്രത്തിന്‍റെ നിർമാണം. ഗ്രാമവികസനത്തിനായി നൽകിയ ഫണ്ട് ഇത്തരമൊരു ആവശ്യത്തിന് ഉപയോഗിച്ചതിനെതിരെ കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറ്റ് കേന്ദ്രങ്ങൾ ജില്ലയിലുണ്ടോയെന്ന് പരിശോധിക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
advertisement
അടുത്തിടെ പീരിയഡ് ഹട്ട് എന്ന പേരിൽ നേപ്പാളിൽ ആർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രത്തിൽ അമ്മയും രണ്ട് പെൺമക്കളും ശ്വാസംമുട്ടി മരിച്ചത് വലിയ വാർത്തയായിരുന്നു. ഉത്തരാഖണ്ഡിൽ ആർത്തവകേന്ദ്രം പണിയുന്ന ചമ്പാവത്ത് ജില്ല, ഇന്തോ-നേപ്പാൾ അതിർത്തിയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കാനുള്ള കേന്ദ്രവുമായി ഉത്തരാഖണ്ഡ് സർക്കാർ
Next Article
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All
advertisement