നിക്കറിന് ഇറക്കം തീരെ കുറഞ്ഞു; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി

Last Updated:

സംഗതി ഇത്രയും ആയതോടെ ദുബെയുടെ പണം തിരികെ നൽകാൻ തയ്യാറാണെന്ന് തയ്യൽക്കാരൻ അറിയിക്കുകയായിരുന്നു.

ഭോപ്പാൽ: തയ്ക്കാൻ കൊടുത്ത നിക്കറിന് നീളം കുറഞ്ഞതിന് പൊലീസിൽ പരാതി. മധ്യപ്രദേശ് സ്വദേശി കൃഷ്ണ കുമാർ ദുബെ എന്ന 46കാരനാണ് തയ്യൽക്കാരനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രശ്നം പരിഹരിക്കാൻ കോടതിയെ സമീപിക്കാനാണ് പൊലീസ് നിർദേശിച്ചത്.
'സെക്യൂരിറ്റി ജീവനക്കാരനായ ദുബെയ്ക്ക് ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്തിന്‍റെ കയ്യിൽ നിന്ന് ആയിരം രൂപ കടം വാങ്ങി അത്യാവശ്യ സാധനങ്ങൾ വാങ്ങി.. അക്കൂട്ടത്തിലാണ് രണ്ട് നിക്കറുകൾ തുന്നിക്കുന്നതിനായി രണ്ട് മീറ്റർ തുണിയും വാങ്ങിയത്. തയ്ക്കുന്നതിനായി 190 രൂപയും നൽകി.. എന്നാലും ധരിച്ചു നോക്കിയപ്പോൾ ഇറക്കം കുറവായിരുന്നു' എന്നാണ് ദുബെ പറയുന്നത്.
TRENDING:Gold Smuggling | ആദ്യം ഡമ്മി പരീക്ഷണം; സ്വപ്നയും കൂട്ടരും 23 തവണയായി കടത്തിയത് 230 കിലോ സ്വർണമെന്ന് കസ്റ്റംസ്[NEWS]'രാവണന്റെ വൈമാനിക നേട്ടങ്ങൾ എന്തൊക്കെ?'; നഷ്ടമായ പാരമ്പര്യത്തേക്കുറിച്ച് ഗവേഷണവുമായി ശ്രീലങ്ക[NEWS]'സാമൂഹ്യ സേവനത്തിൽ വിശ്വസിക്കുന്നു'; വീരപ്പന്‍റെ മകളും യുവമോർച്ച തമിഴ്നാട് വൈസ്പ്രസിഡന്‍റുമായ വിദ്യാറാണി[NEWS]
തയ്യൽക്കാരനോട് പരാതി പറഞ്ഞുവെങ്കിലും തുണി തികഞ്ഞില്ല എന്നായിരുന്നു മറുപടി. പിന്നാലെ ആ തുണി വാങ്ങിയ കടയിലും എത്തി. രണ്ട് മീറ്റർ തുണി തന്നെയാണ് തന്നിരുന്നതെന്നായിരുന്നു അവിടെ നിന്ന് ലഭിച്ച പ്രതികരണം. തുടർന്നാണ് പൊലീസിന്‍റെ സഹായം തേടിയത്. അയാളോട് കോടതിയെ സമീപിക്കാൻ നിര്‍ദേശിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ ശ്രീവാസ്തവ പറയുന്നത്.
advertisement
സംഗതി ഇത്രയും ആയതോടെ ദുബെയുടെ പണം തിരികെ നൽകാൻ തയ്യാറാണെന്ന് തയ്യൽക്കാരൻ അറിയിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിക്കറിന് ഇറക്കം തീരെ കുറഞ്ഞു; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement