Ola | മഞ്ഞിൽ ഇലക്ട്രിക് സ്കൂട്ടറുകൾ; ചിത്രം പങ്കുവച്ച് ഒല CEO; തീപിടിത്തം ഒഴിവാക്കാനാണോയെന്ന് സോഷ്യൽ മീഡിയ

Last Updated:

ട്രോളുകളെ വെല്ലുന്ന കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഒലയുടെ സഹസ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ (Bhavish Aggarwal) ട്വിറ്ററില്‍ പങ്കുവെച്ച ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ (Ola electric scooter) ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്. മഞ്ഞ് മൂടിയ ഒരു സ്ഥലത്ത് സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ട്രോളിംഗ് ട്രെന്‍ഡ് ആയതിനു പിന്നിലെ കാരണം എല്ലാവര്‍ക്കുമറിയാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒല സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വ്യാപകമായിരുന്നു. അതുകൊണ്ടുതന്നെ നെറ്റിസണ്‍സ് ആ സംഭവങ്ങളുമായാണ് ഈ ചിത്രത്തെ താരതമ്യം ചെയ്തിരിക്കുന്നത്. ട്രോളുകളെ വെല്ലുന്ന കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
''ഒരു നല്ല ക്യാമ്പ് ഫയറിനുള്ള ഒരുക്കങ്ങളായി'', '' സിയാച്ചിനിലെ സൈനികര്‍ക്ക് തീകൊളുത്തുന്ന ഈ ഉപകരണങ്ങള്‍ ഉള്ളതുകൊണ്ട് തണുപ്പ് അനുഭവപ്പെടില്ല'', '' ഒല സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കാതിരിക്കാനുള്ള ഏക പരിഹാരം ഇതാണ്'', '' ഹിമാലയത്തിൽ ഉഷ്ണതരംഗം", "തീ പിടിക്കാതിരിക്കാനാണ് നിങ്ങൾ ഈ സ്ഥലം തിരഞ്ഞെടുത്തതെന്ന് കരുതുന്നു." എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
advertisement
വാഹനങ്ങള്‍ക്ക് തീപിടിച്ച (fire) സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒല ഇലക്ട്രിക് 1,441 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 26 ന് പൂനെയില്‍ ഉണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക വിലയിരുത്തലില്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കമ്പനി അറിയിച്ചിരുന്നു.
'' ഒരു മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ ആ പ്രത്യേക ബാച്ചിലെ സ്‌കൂട്ടറുകളുടെ വിശദമായ പരിശോധന നടത്തുമെന്നും അതിനാല്‍ 1,441 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നുണ്ടെന്നും'' കമ്പനി അറിയിച്ചിരുന്നു. ഈ സ്‌കൂട്ടറുകള്‍ ഞങ്ങളുടെ സര്‍വീസ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി, തെര്‍മല്‍ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും സമഗ്രമായ പരിശോധന നടത്തുമെന്നും ഒല ഇലക്ട്രിക് പറഞ്ഞു. തങ്ങളുടെ സ്‌കൂട്ടറുകളുടെ ബാറ്ററി സംവിധാനങ്ങള്‍ ഇന്ത്യയുടെ ഏറ്റവും പുതിയ മാനദണ്ഡമായ എഐഎസ് 156 ഉം യൂറോപ്യന്‍ മാനദണ്ഡമായ ഇസിഇ 136 ഉം അനുസരിച്ചുള്ളതാണെന്നും ഒല ഇലക്ട്രിക് പറഞ്ഞു.
advertisement
മഹാരാഷ്ട്രയിലെ പൂനെയില്‍ ഒലയുടെ വാഹനം അഗ്നിക്കിരയാകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്പനി നിര്‍ദേശിച്ചത്. വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഒല പറഞ്ഞിരുന്നു. ഒലയ്ക്ക് പുറമെ ജിതേന്ദ്ര ഇവി, ഒക്കിനാവ, പ്യൂവര്‍ ഇവി എന്നീ കമ്പനികളുടെയും വാഹനങ്ങള്‍ക്ക് തീപിടിച്ചിട്ടുണ്ട്.
Also read- Viral Video |ആദ്യം പുക; പിന്നാലെ തീപടര്‍ന്ന് കത്തിനശിച്ച് ഒല സ്‌കൂട്ടര്‍; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി
കഴിഞ്ഞ വര്‍ഷമാണ് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. ഒല സ്‌കൂട്ടറുകളോടൊപ്പം തന്നെ മികച്ച സ്‌കൂട്ടറുകള്‍ വിപണിയിലുണ്ടെങ്കിലും ഇവയ്ക്ക് ലഭിച്ച ജനശ്രദ്ധ മറ്റൊരു വാഹനത്തിനും ലഭിച്ചിട്ടില്ല. മികച്ച രൂപകല്‍പന, പ്രകടനം, സാങ്കേതികവിദ്യ എന്നിവയുമായാണ് ഒലയുടെ സ്‌കൂട്ടര്‍ വിപണിയിലെത്തിയത്.
advertisement
ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ ഏകദേശം 135 കിലോമീറ്റര്‍ വാഹനം ഓടും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗത 115 കിലോമീറ്ററാണ്. 1,29,999 രൂപയാണ് എസ് വണ്‍ പ്രോയുടെ എക്സ്ഷോറൂം വില.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Ola | മഞ്ഞിൽ ഇലക്ട്രിക് സ്കൂട്ടറുകൾ; ചിത്രം പങ്കുവച്ച് ഒല CEO; തീപിടിത്തം ഒഴിവാക്കാനാണോയെന്ന് സോഷ്യൽ മീഡിയ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement