advertisement

പൂരപ്പറമ്പില്‍‌ 'മിശിഹ' ഉയർന്നു; കുടമാറ്റത്തിൽ മെസിയെ ഉയർത്തി തിരുവമ്പാടിയുടെ സർപ്രൈസ്

Last Updated:

മെസിക്കുട ഇറക്കിയതോടെ കാഴ്ചക്കാരായി നിന്ന ജനസാഗരം ആർത്തുവിളിച്ചും ആർപ്പുവിളിച്ചും പൂരനഗരിയെ ആവേശത്തിലാഴ്ത്തി

തൃശൂർ: ലോകകപ്പ് ഉയർത്തി തലയെടുപ്പോടെ ഖത്തറിൽ സ്വപ്നസക്ഷാത്കാരം നിറവേറ്റിയ ‘ഫുട്ബോൾ മിശിഹ’ ലയണൽ മെസിയെ തൃശൂർ പൂരത്തിൽ അവതരിപ്പിച്ച് തിരുവമ്പാടിയുടെ സർപ്രൈസ്. വർണവിസ്മയത്തിൽ അലിഞ്ഞ പൂരനഗരിയിൽ കൗതുകമായിരുന്നു മെസിയുടെ രൂപം ഗജവീരന്മാരുടെ മുകളിൽ ഉയർന്നത്.
മെസിക്കുട ഇറക്കിയതോടെ കാഴ്ചക്കാരായി നിന്ന ജനസാഗരം ആർത്തുവിളിച്ചും ആർപ്പുവിളിച്ചും പൂരനഗരിയെ ആവേശത്തിലാഴ്ത്തി. തിരുവമ്പാടി ദേവസ്വത്തിന്‍റെ പൂരാശംസകള്‍ എന്ന് മെസിയുടെ രൂപത്തിനൊപ്പം എൽഇഡി ലൈറ്റുകളാല്‍ എഴുതിയതും കാണിക്കുന്നുണ്ടായിരുന്നു.
കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിനും ശ്രീമൂലസ്ഥാനത്തെ മേളത്തിനുംശേഷം ഇരുവിഭാഗം തെക്കോട്ടിറങ്ങുമ്പോൾ തെക്കേ ഗോപുരനട ജനസാഗരമായിരുന്നു. തിരുവമ്പാടി വിഭാഗം 55 കുടകൾ വീതവും പാറമേക്കാവ്‌ വിഭാഗം 48 കുടകൾ വീതവും ഉയർത്തി.
advertisement
വൈകിട്ട്‌ ആറിന്‌ ആരംഭിച്ച്‌ ഒന്നരമണിക്കൂർ നീണ്ട കുടമാറ്റം 7.24നാണ് സമാപിച്ചത്. കുടമാറ്റം അവസാനിച്ചതോടെ ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലാണ് തൃശൂരിലെ ജനസാഗരം. നാളെ പുലർച്ചെയാണ്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൂരപ്പറമ്പില്‍‌ 'മിശിഹ' ഉയർന്നു; കുടമാറ്റത്തിൽ മെസിയെ ഉയർത്തി തിരുവമ്പാടിയുടെ സർപ്രൈസ്
Next Article
advertisement
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
'ആഗോള പ്രതിസന്ധികൾ അതിജീവനശേഷിയെ പരീക്ഷിച്ചു; വെല്ലുവിളികളെ ഇന്ത്യ വിജയകരമായി നേരിട്ടു'; മന്ത്രി എസ് ജയശങ്കർ
  • അടുത്ത കാലത്തെ ആഗോള പ്രതിസന്ധികൾ ഇന്ത്യയുടെ അതിജീവനശേഷിയെ ശക്തമായി പരീക്ഷിച്ചു

  • ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ ഇന്ത്യ വിജയകരമായി മറികടന്നുവെന്ന് ജയശങ്കർ

  • ഇന്ത്യയുടെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി എസ് ജയശങ്കർ

View All
advertisement