പൂരപ്പറമ്പില്‍‌ 'മിശിഹ' ഉയർന്നു; കുടമാറ്റത്തിൽ മെസിയെ ഉയർത്തി തിരുവമ്പാടിയുടെ സർപ്രൈസ്

Last Updated:

മെസിക്കുട ഇറക്കിയതോടെ കാഴ്ചക്കാരായി നിന്ന ജനസാഗരം ആർത്തുവിളിച്ചും ആർപ്പുവിളിച്ചും പൂരനഗരിയെ ആവേശത്തിലാഴ്ത്തി

തൃശൂർ: ലോകകപ്പ് ഉയർത്തി തലയെടുപ്പോടെ ഖത്തറിൽ സ്വപ്നസക്ഷാത്കാരം നിറവേറ്റിയ ‘ഫുട്ബോൾ മിശിഹ’ ലയണൽ മെസിയെ തൃശൂർ പൂരത്തിൽ അവതരിപ്പിച്ച് തിരുവമ്പാടിയുടെ സർപ്രൈസ്. വർണവിസ്മയത്തിൽ അലിഞ്ഞ പൂരനഗരിയിൽ കൗതുകമായിരുന്നു മെസിയുടെ രൂപം ഗജവീരന്മാരുടെ മുകളിൽ ഉയർന്നത്.
മെസിക്കുട ഇറക്കിയതോടെ കാഴ്ചക്കാരായി നിന്ന ജനസാഗരം ആർത്തുവിളിച്ചും ആർപ്പുവിളിച്ചും പൂരനഗരിയെ ആവേശത്തിലാഴ്ത്തി. തിരുവമ്പാടി ദേവസ്വത്തിന്‍റെ പൂരാശംസകള്‍ എന്ന് മെസിയുടെ രൂപത്തിനൊപ്പം എൽഇഡി ലൈറ്റുകളാല്‍ എഴുതിയതും കാണിക്കുന്നുണ്ടായിരുന്നു.
കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിനും ശ്രീമൂലസ്ഥാനത്തെ മേളത്തിനുംശേഷം ഇരുവിഭാഗം തെക്കോട്ടിറങ്ങുമ്പോൾ തെക്കേ ഗോപുരനട ജനസാഗരമായിരുന്നു. തിരുവമ്പാടി വിഭാഗം 55 കുടകൾ വീതവും പാറമേക്കാവ്‌ വിഭാഗം 48 കുടകൾ വീതവും ഉയർത്തി.
advertisement
വൈകിട്ട്‌ ആറിന്‌ ആരംഭിച്ച്‌ ഒന്നരമണിക്കൂർ നീണ്ട കുടമാറ്റം 7.24നാണ് സമാപിച്ചത്. കുടമാറ്റം അവസാനിച്ചതോടെ ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലാണ് തൃശൂരിലെ ജനസാഗരം. നാളെ പുലർച്ചെയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൂരപ്പറമ്പില്‍‌ 'മിശിഹ' ഉയർന്നു; കുടമാറ്റത്തിൽ മെസിയെ ഉയർത്തി തിരുവമ്പാടിയുടെ സർപ്രൈസ്
Next Article
advertisement
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങൾ അറിയണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ
  • സാങ്കേതിക വിദ്യയിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ചലനങ്ങൾ നേടണമെന്ന് ഡോ. മുഹമ്മദ് സത്താർ റസൂൽ.

  • എടവണ്ണ ജാമിഅ നദ്‌വിയ്യ, ഡൽഹി ജാമിഅ മില്ലിയ, ഫ്രീസ്‌റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ.

  • ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിൽ 250 ഗവേഷണ പ്രബന്ധങ്ങൾ ദ്വിദിന സെമിനാറിൽ അവതരിപ്പിക്കുന്നു.

View All
advertisement