advertisement

സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് തൊട്ടു മുമ്പ് പോലീസ് ഉദ്യോഗസ്ഥ കാമുകനായ ക്രിമിനലിനൊപ്പം നാടുവിട്ടു

Last Updated:

അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. വധുവും വരനും പോലീസ് കോൺസ്റ്റബിൾമാർ. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കെയാണ് ശനിയാഴ്ച രാത്രി 25 കാരിയായ സന്ധ്യ ഭരദ്വാജ് വീട്ടിൽ നിന്നും അപ്രത്യക്ഷയായത്

എ ഐ നിർമിത പ്രതീകാത്മക ചിത്രം (moneycontrol)
എ ഐ നിർമിത പ്രതീകാത്മക ചിത്രം (moneycontrol)
സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് തൊട്ടുമുൻപ് വനിതാ പോലീസ് കോൺസ്റ്റബിൾ കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം നാടുവിട്ടു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. വധുവും വരനും പോലീസ് കോൺസ്റ്റബിൾമാർ. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കെയാണ് ശനിയാഴ്ച രാത്രി 25 കാരിയായ സന്ധ്യ ഭരദ്വാജ് വീട്ടിൽ നിന്നും അപ്രത്യക്ഷയായത്.
മീററ്റിലെ ബഹ്‌സുമ സ്വദേശിയായ സന്ധ്യ, അലിഗഡിലെ സൈബർ പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. മുസാഫർനഗറിലെ കോൺസ്റ്റബിളായ അതുൽ ശർമയുമായുള്ള വിവാഹത്തിനായി 20 ദിവസത്തെ അവധിയിൽ നാട്ടിലെത്തിയതായിരുന്നു ഇവർ. മകളെ കാണാതായതോടെ പിതാവ് സുഭാഷ് ശർമ പോലീസിനെ സമീപിച്ചു. ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ അങ്കിത് ചൗഹാൻ (28) തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു പിതാവിന്റെ പരാതി.
advertisement
പരാതിയിലെ ആരോപണങ്ങൾ
"ഫെബ്രുവരി 5-ന് അങ്കിത് ചൗഹാൻ വരനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്റെ മകളെ വിവാഹം കഴിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ശനിയാഴ്ച രാത്രി അവൻ അവളെ തട്ടിക്കൊണ്ടുപോയി," പിതാവ് പരാതിയിൽ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുത്തു.
നാടകീയ വഴിത്തിരിവ്
എട്ട് മണിക്കൂറിനുള്ളിൽ മീററ്റിലെ ബക്‌സറിൽ വെച്ച് പോലീസ് സന്ധ്യയെ കണ്ടെത്തി. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ കേസ് ആകെ മാറി മറിഞ്ഞു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അങ്കിതിനൊപ്പം പോയതെന്നും സന്ധ്യ മൊഴി നൽകി.
advertisement
തന്റെ അമ്മായിയുടെ വീട്ടിൽ പോയപ്പോഴാണ് സന്ധ്യ അങ്കിതിനെ പരിചയപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അങ്കിത് ചൗഹാൻ നിസാരക്കാരനല്ല. കൊലപാതകം, കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മേയ് മാസത്തിൽ ഒരു മദ്യഷാപ്പ് കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന പോലീസ് ഏറ്റുമുട്ടലിന് ശേഷമാണ് ഇയാൾ അറസ്റ്റിലായത്. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
നിലവിലെ അവസ്ഥ‌
തന്റെ ഭാവി വധു ഒരു കുറ്റവാളിയോടൊപ്പം പോയ വിവരമറിഞ്ഞ വരൻ അതുൽ ശർമ വിവാഹം വേണ്ടെന്നുവെച്ചു. എന്നാൽ തന്റെ യൂണിഫോമിന് ചേരാത്ത തിരഞ്ഞെടുപ്പായിട്ടും, അങ്കിതിനൊപ്പം ജീവിക്കുമെന്ന ഉറച്ച നിലപാടിലാണ് സന്ധ്യ. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് റൂറൽ എസ് പി അഭിജിത്ത് കുമാർ അറിയിച്ചു.
advertisement
Summary: In a dramatic turn of events in Meerut, Uttar Pradesh, a 25-year-old woman police constable, Sandhya Bhardwaj, called off her wedding to a fellow constable by eloping with a history-sheeter just hours before the ceremony. Sandhya was set to marry Atul Sharma, a constable based in Muzaffarnagar. The match was arranged by their families, and the ceremony was scheduled for Sunday.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് തൊട്ടു മുമ്പ് പോലീസ് ഉദ്യോഗസ്ഥ കാമുകനായ ക്രിമിനലിനൊപ്പം നാടുവിട്ടു
Next Article
advertisement
സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് തൊട്ടു മുമ്പ് പോലീസ് ഉദ്യോഗസ്ഥ കാമുകനായ ക്രിമിനലിനൊപ്പം നാടുവിട്ടു
സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് തൊട്ടു മുമ്പ് പോലീസ് ഉദ്യോഗസ്ഥ കാമുകനായ ക്രിമിനലിനൊപ്പം നാടുവിട്ടു
  • വിവാഹത്തിന് തൊട്ടുമുമ്പ് വനിതാ പോലീസ് കോൺസ്റ്റബിൾ കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം നാടുവിട്ടു

  • തട്ടിക്കൊണ്ടുപോകലെന്ന പരാതിയോടെ പോലീസ് അന്വേഷണം നടത്തി, പിന്നീട് സന്ധ്യ ഇഷ്ടപ്രകാരമാണ് പോയതെന്ന് പറഞ്ഞു

  • വിവാഹം വേണ്ടെന്നു വരൻ തീരുമാനിച്ചെങ്കിലും, അങ്കിതിനൊപ്പം ജീവിക്കുമെന്ന നിലപാടിലാണ് സന്ധ്യ

View All
advertisement