advertisement

സർക്കാർ ജോലി നേടാൻ പൊതു പ്രവേശന പരീക്ഷ; പദ്ധതി അടുത്ത വർഷം മുതൽ; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Last Updated:

സിവിൽ ലിസ്റ്റിന്റെ 66-ാമത്തെ പതിപ്പാണിത്. എന്നാൽ, ആദ്യമായാണ് ഇത് പി ‌ഡി ‌എഫ് ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്.

Jitendra Singh
Jitendra Singh
അടുത്ത വർഷം മുതൽ രാജ്യത്തുടനീളം ഉദ്യോ​ഗാർത്ഥികൾക്കായി പൊതു യോഗ്യതാ പരീക്ഷ - കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) - രാജ്യത്തുടനീളം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഇക്കാര്യം നടപ്പാക്കാൻ വൈകുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌ എ‌ എസ്) ഉദ്യോഗസ്ഥരുടെ സിവിൽ ലിസ്റ്റ് 2021 ഇ - ബുക്ക് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
റിക്രൂട്മെന്റ് സുഗമമാക്കുന്നതിനാണ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം പൊതു പരീക്ഷ നടപ്പാക്കുന്നത്. യുവാക്കൾക്കും വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും ഇത് ​ഗുണകരമാകുമെന്നും പേഴ്‌സണൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സി ഇ ടി നടപ്പാക്കുന്നതിന് നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി (എൻ ‌ആർ ‌എ) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ രൂപീകരിച്ചു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി), റെയിൽ‌വേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർ‌ആർ‌ബി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐ‌ബി‌പി‌എസ്) എന്നിവയിലൂടെ നടത്തുന്ന സർക്കാർ മേഖലയിലെ നിയമനങ്ങൾക്കായി ഇനിമുതൽ എൻ ‌ആർ ‌എ നടത്തുന്ന കോമൺ എലിജിബിലിറ്റി ടെസ്റ്റിലൂടെ ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
advertisement
ഗ്രൂപ്പ് ബി, സി (നോൺ ടെക്നിക്കൽ) തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് വിവിധ ഏജൻസികളുടെ ബോഡിയാണ് നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി. ഈ പരിഷ്കരണത്തിന്റെ പ്രധാന സവിശേഷത ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പരീക്ഷാകേന്ദ്രമെങ്കിലും ഉണ്ടായിരിക്കുമെന്നതാണ്. ഇത് വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സഹായകരമാവും.
വിവിധ സാമൂഹിക സാമ്പത്തിക പശ്ചാത്തലമുള്ള എല്ലാ ഉദ്യോ​ഗാർത്ഥികളെയും പരിഗണിക്കുന്ന ചരിത്രപരമായ പരിഷ്‌കരണമാണ് ഇതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ് പറഞ്ഞു. കേന്ദ്രസർക്കാർ സ്വീകരിച്ച പരിഷ്കാരങ്ങൾ ഉദ്യോ​ഗാർത്ഥികൾക്ക് സർക്കാർ ജോലി കരസ്ഥമാക്കുന്നതിനുള്ള നൂലാമാലകൾ ലഘൂകരിച്ചതായും മന്ത്രി വ്യക്തമാക്കി.
advertisement
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് സംഭാവന നൽകാനുള്ള പേഴ്സണൽ ആന്റ് ട്രെയിനിങ് മന്ത്രാലയത്തിന്റെ ശ്രമമാണ് ഐ‌ എ‌ എസ് സിവിൽ ലിസ്റ്റ് ഇ-ബുക്ക്. ലഭ്യമായ പ്രൊഫൈലിന്റെ അടിസ്ഥാനത്തിൽ ശരിയായ ഉദ്യോഗസ്ഥനെ കണ്ടെത്തി തിരഞ്ഞെടുക്കുന്നതിന് ലിസ്റ്റ് സഹായിക്കും. പൊതുജനങ്ങൾക്ക് വിവിധ തസ്തികകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇതിലൂടെ ലഭ്യമാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
advertisement
സിവിൽ ലിസ്റ്റിന്റെ 66-ാമത്തെ പതിപ്പാണിത്. എന്നാൽ, ആദ്യമായാണ് ഇത് പി ‌ഡി ‌എഫ് ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ സെർച്ച് ഓപ്ഷൻ വിവരങ്ങൾ‌ എളുപ്പത്തിൽ‌ ആക്‌സസ് ചെയ്യുന്നതിനായി ഹൈപ്പർ‌ലിങ്ക് എന്നിവ നൽകിയിട്ടുണ്ട്. ഐ‌ എ‌ എസ് സിവിൽ ലിസ്റ്റിന്റെ അച്ചടി ഒഴിവാക്കി ഇ-ബുക്ക് മാത്രമാണ് പ്രസിദ്ധീകരിച്ചത്.
ഐ‌ എ‌ എസ് സിവിൽ ലിസ്റ്റിൽ ഓഫീസർ‌മാരുടെ ബാച്ച്, കേഡർ, ഇപ്പോഴത്തെ പോസ്റ്റിംഗ്, ശമ്പള സ്കെയിൽ, യോഗ്യത, നിയമന തീയതി, മൊത്തത്തിലുള്ള കേഡർ തിരിച്ചുള്ള എണ്ണം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിരമിക്കുന്ന ഐ‌ എ‌ എസ് ഉദ്യോഗസ്ഥരുടെ എണ്ണം, 1969 മുതൽ സിവിൽ സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ നിയമിച്ച ഐ‌ എ‌ എസ് ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങൾ ലഭ്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ഐ‌എ‌എസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും ലിസ്റ്റിൽ നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Career/
സർക്കാർ ജോലി നേടാൻ പൊതു പ്രവേശന പരീക്ഷ; പദ്ധതി അടുത്ത വർഷം മുതൽ; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement