ഇടതു കരം തീര്‍ത്ത വിജയം;വലതു കൈ ഇല്ലാത്ത അഖില സിവില്‍ സര്‍വീസ് പരീക്ഷയില്‍ അത്ഭുതമായി

Last Updated:

അഞ്ചാം വയസില്‍ ഉണ്ടായ ബസ് അപകടത്തില്‍ അഖിലയുടെ വലതുകൈ തോൾ മുതൽ മുറിഞ്ഞുപോയിരുന്നു

വിധിയെ തോല്‍പ്പിച്ച വിജയം എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്.. എന്നാല്‍ അതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് തിരുവനന്തപുരം സ്വദേശി ബി.എസ് അഖില.  അഞ്ചാം വയസിലുണ്ടായ അപകടത്തില്‍ വലതു കൈ അറ്റുപോയിട്ടും ഇടതു കൈയില്‍ കരുത്താര്‍ജിച്ച് അഖില നേടിയെടുത്തത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 760-ാം റാങ്ക്.
തിരുവനന്തപുരം കോട്ടൺ ഹിൽ ഗവ. ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും അധ്യാപക സംഘടനയായ എകെഎസ്ടിയുവിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.ബുഹാരിയുടെയും സജീന ബീവിയുടെയും മകളാണ് അഖില. 2000 സെപ്റ്റംബർ 11ന് ഉണ്ടായ ബസ് അപകടത്തില്‍ വലതുകൈ തോൾ മുതൽ മുറിഞ്ഞുപോയി. കൃത്രിമ കൈ പിടിപ്പിക്കാൻ പുണെയിൽ കരസേനയുടെ ആർട്ടിഫിഷ്യൽ ലിംബ് സെന്ററിൽ എത്തിച്ചെങ്കിലും ജർമനിയില്‍ വിദഗ്ദ പരിചരണം വേണമെന്നായിരുന്നു മറുപടി. ഒടുവിൽ ജർമനിയില്‍ നിന്നുള്ള വിദഗ്ദ സംഘം മുംബൈയിലെത്തി പരിശോധന നടത്തിയെങ്കിലും അവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
advertisement
നോർ‌ക്കയുടെയും ഒരു സന്നദ്ധസംഘടനയുടെയും സഹായത്തോടെ ഏഴാം വയസ്സുള്ളപ്പോള്‍ യുഎസിലെ ഹൂസ്റ്റണിൽ 3 മാസം ചികിത്സ നടത്തിയെങ്കിലും തോളറ്റം വരെ മുറിഞ്ഞതിനാൽ കൃത്രിമ കൈ വയ്ക്കാന്‍ പറ്റില്ലെന്ന് അവരും മറുപടി നല്‍കി. അപകടത്തിന് ശേഷം  ഒരു വർഷത്തോളം പഠനം മുടങ്ങിയെങ്കിലും തോല്‍ക്കാന്‍ അഖില തയാറായില്ല.
advertisement
എഴുത്ത് ഉൾപ്പെടെ വലതു കൈകൊണ്ടു ശീലിച്ചതെല്ലാം അഖില ഇടതുകൈകൊണ്ട് ചെയ്യാന്‍ പഠിച്ചു. യുപി ക്ലാസില്‍ പഠിക്കവെ കല്ലറ എംടിഎം സ്കൂളിലെ അധ്യാപകൻ  അനിൽകുമാറാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിന് വിത്ത് പാകിയത്. സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങൾക്കും എ വൺ. ഹയർ സെക്കൻഡറിക്ക് 1200 ൽ 1196 മാർക്ക്. തുടർന്ന് ഐഐടി മദ്രാസിൽ ഇന്റഗ്രേറ്റഡ് എംഎ പഠിക്കുന്ന കാലത്ത് അവിടെ ബാഡ്മിന്റൻ താരം. അങ്ങനെ വിജയത്തിന്‍റെ പടികളെല്ലാം ഇടതുകൈകൊണ്ട് വെട്ടിപ്പിടിച്ച് അവസാനം സിവില്‍ സര്‍വീസും.  മൂന്നാം തവണയാണ് അഖില സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ 2 തവണയും ഇന്റർവ്യൂ വരെയെത്തി. ഉയര്‍ന്ന റാങ്ക് നേടാനായി വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലാണ് അഖില.
മലയാളം വാർത്തകൾ/ വാർത്ത/Career/
ഇടതു കരം തീര്‍ത്ത വിജയം;വലതു കൈ ഇല്ലാത്ത അഖില സിവില്‍ സര്‍വീസ് പരീക്ഷയില്‍ അത്ഭുതമായി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement