Covid 19 | രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 89 രോഗബാധിതർ; മലപ്പുറത്ത് ആശങ്ക ഉയർത്തി കൊണ്ടോട്ടിയിലെ കോവിഡ് ഫലങ്ങൾ

Last Updated:

കൊണ്ടോട്ടിയിൽ നടത്തിയ ആന്‍റിജൻ പരിശോധനയിൽ 21 പേർക്ക് പോസിറ്റീവ് ആയതായും സൂചന ഉണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇന്ന് ഉണ്ടാകും

മലപ്പുറം ജില്ലയിൽ താനൂർ നഗരസഭയിലും പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ ഒഴികെ ഉള്ള മറ്റ് ഇടങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണം ജില്ല ഭരണ കൂടം നീക്കി. പൊന്നാനി നഗരസഭ കണ്ടൈൻമെന്റ് സോൺ ആയി തുടരും. ഇവിടെ ഒഴികെ മറ്റ് പ്രദേശങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയം ആയ സാഹചര്യത്തിൽ ആണ് തീരുമാനം. പെരുവള്ളൂർ പഞ്ചായത്തിലെ 5 വാർഡുകൾ ഹോട്ട്സ്പോട്ട് ലിസ്റ്റില് ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 89 പേർക്ക് ആണ് മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ ആണ് രണ്ട് കൗൺസിലർമാർക്കും രോഗം ബാധിച്ചത്. ഇതിൽ ഒരാളുടെ ഉറവിടം വ്യക്തമല്ല. കൗൺസിലർമാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുമായി അടുത്ത് ഇടപഴകിയ കൊണ്ടോട്ടി  എംഎൽഎ ടിവി ഇബ്രാഹിം ക്വറന്‍റീനിലേക്ക് മാറി.
TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]Viral Photo | വന്യസൗന്ദര്യമായി 'ക്ലിയോപാട്ര'; നിഴലായി 'സായ'; കബനീ കാടുകളിലെ ഈ ചിത്രം പിറന്നതെങ്ങിനെ?[PHOTOS]നരഭോജി; കുട്ടികളുടെ അന്തകന്‍; തായ്ലൻഡിലെ ആദ്യ 'സീരിയൽ കില്ലറിനെ' ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ദഹിപ്പിച്ചു[NEWS]
കൊണ്ടോട്ടിയിൽ നടത്തിയ ആന്‍റിജൻ പരിശോധനയിൽ 21 പേർക്ക് പോസിറ്റീവ് ആയതായും സൂചന ഉണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇന്ന് ഉണ്ടാകും. പൊന്നാനിയിൽ പുരോഗമിക്കുന്ന ആന്‍റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് ഫലം നെഗറ്റീവ് ആണ് എന്നതും ജില്ലക്ക് ആശ്വാസം നൽകുന്നതാണ്
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രണ്ട് കൗൺസിലർമാർ ഉൾപ്പെടെ 89 രോഗബാധിതർ; മലപ്പുറത്ത് ആശങ്ക ഉയർത്തി കൊണ്ടോട്ടിയിലെ കോവിഡ് ഫലങ്ങൾ
Next Article
advertisement
പാലക് പനീറിനെ ചൊല്ലി 'ഛഗഡ';  അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
പാലക് പനീറിനെ ചൊല്ലി 'ഛഗഡ'; അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം
  • പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയ തർക്കം, രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിടേണ്ടിവന്നു

  • വിവേചനപരമായ നടപടികൾക്ക് സർവകലാശാല 1.65 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു

  • ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകും, പക്ഷേ സർവകലാശാലയിൽ ഇനി പഠിക്കാനോ ജോലി ചെയ്യാനോ കഴിയില്ല

View All
advertisement