COVID 19| ആരോഗ്യപ്രവർത്തകർക്കിടയൽ രോഗസാധ്യത കൂടുതൽ; സെന്റിനൽ സർവൈലൻസ് റിപ്പോർട്ട്

Last Updated:

ജൂൺ, ജൂലൈ മാസത്തിൽ മുൻഗണന വിഭാഗത്തിൽ നടത്തിയ കോവിഡ് പരിശോധനകളും അതിന്റെ ഫലവും ഉൾപ്പെടുത്തിയുള്ള സെന്റിനൽ സർവ്വൈലൻസ് റിപ്പോർട്ടാണ് സമർപ്പിച്ചത്.

തിരുവനന്തപുരം: സംസ്ഥാനനത്ത് കോവിഡ് മുൻഗണന വിഭാഗങ്ങളിലെ പരിശോധന ക്ലസ്റ്ററുകളും, കണ്ടയ്ൻമന്റ് സോണികളും കേന്ദ്രീകരിച്ച് വ്യാപിപ്പിക്കണമെന്ന് ശുപാർശ. രണ്ട് മാസത്തെ സെന്റിനൽ സർവ്വൈലൻസ് റിപ്പോർട്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ചു.
മറ്റ് മേഖലകളിൽ ഉള്ളവരെക്കാൾ കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയത് ക്ലസ്റ്ററുകളും, കണ്ടയ്ൻമെന്റ് സോണുകളിലും നടത്തിയ പരിശോധനയിലാണ്. ആരോഗ്യപ്രവർത്തകർക്കിടയിലും, ട്രക്ക്ഡ്രൈവർമാരുമായി സമ്പർക്കത്തിൽ വന്നവർക്കിടയിലും കൂടുതൽ രോഗികളെ കണ്ടെത്താനായെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂൺ, ജൂലൈ മാസത്തിൽ മുൻഗണന വിഭാഗത്തിൽ നടത്തിയ കോവിഡ് പരിശോധനകളും അതിന്റെ ഫലവും ഉൾപ്പെടുത്തിയുള്ള സെന്റിനൽ സർവ്വൈലൻസ് റിപ്പോർട്ടാണ് സമർപ്പിച്ചത്. ജൂൺ മാസത്തിൽ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി 17079 പേരെ പരിശോധിച്ചു. 38 പേർക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തി. എന്നാൽ ജൂലൈയിൽ 35038 മുൻഗണന വിഭാഗക്കാരെ പരിശോധിച്ചപ്പോൾ 205 പേർക്കാണ് കോവിഡ് കണ്ടെത്തിയത്.
advertisement
രണ്ട് മാസവും ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്നവർ, ട്രക്ക് ഡ്രൈവർമാരുമായി അടുത്ത് ഇടപഴകിയവർ എന്നീ വിഭാഗങ്ങളിലാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. ഉദാഹരണത്തിന് ജൂലൈ മാസത്തിലെ 205 രോഗികളിൽ ആരോഗ്യപ്രവർത്തകർ 54 ഉം, പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന 98 പേരും, ട്രക്ക് ഡ്രൈവർമാരുമായി അടുത്ത് ഇടപഴകിയ 43പേർക്കും കോവിഡ് കണ്ടെത്തി.
കണ്ടയ്ൻമന്റ്, ക്ലസ്റ്റർ മേഖലകളിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധിച്ചപ്പോൾ കോവിഡ് രോഗികളാകുന്ന സാഹചര്യവും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് കണ്ടയ്ൻമന്റ്, ക്ലസ്റ്റർ മേഖലകളിൽ സെന്റിനൽസർവ്വൈലൻ വർദ്ധിപ്പിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.
advertisement
വേഗത്തിൽ ഹൈ റിസ്ക് മേഖലകൾ കണ്ടെത്തി കോവിഡ് നിയന്ത്രിക്കാനുള്ള പദ്ധതി നടപ്പാക്കണം. ജലദോഷപ്പനി, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ എന്നിവരെയും തീരമേഖല, ചേരി, ആദിവാസി മേഖലകളും മുൻഗണന വിഭാഗത്തിൽ പെടുത്തി പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ആരോഗ്യപ്രവർത്തകർക്കിടയൽ രോഗസാധ്യത കൂടുതൽ; സെന്റിനൽ സർവൈലൻസ് റിപ്പോർട്ട്
Next Article
advertisement
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
  • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

  • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

View All
advertisement