'ആദ്യം മോദി കോവിഡ് വാക്സിൻ സ്വീകരിക്കട്ടെ; പിന്നെ ഞങ്ങളുമെടുക്കാം': ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ്

Last Updated:

രാജ്യത്തെ ജനങ്ങൾക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം ഞങ്ങളും സ്വീകരിക്കാമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജ് പ്രതാപ് യാദവ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിൽനിന്ന് നയിക്കണമെന്നും വാക്സിന്റെ ആദ്യഡോസ് അദ്ദേഹം തന്നെ സ്വീകരിച്ചാൽ മറ്റുള്ളവർ അത് പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ആദ്യ ഡോസ് നിർബന്ധമായും സ്വീകരിക്കണം, പിന്നീട് ഞങ്ങളും സ്വീകരിക്കാം' -യാദവ് എഎൻഐയോട് പറഞ്ഞു.
തിടുക്കപ്പെട്ട് വാക്സിനുകൾക്ക് അനുമതി നൽകിയതിനെതിരെ നിരവധി നേതാക്കൾ പ്രതികരണവുമായി എത്തിയിരുന്നു. വാക്സിൻ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. ഭാരത് ബയോടെക് തദ്ദേശീയമായി നിർമിച്ച കോവാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം. കൃത്യമായ പരിശോധനകൾ പൂർത്തീകരിക്കാതെയാണ് വാക്സിനുകൾക്ക് അനുമതി നൽകിയതെന്ന് ശശി തരൂർ, ജയ്റാം രമേശ് തുടങ്ങിയവർ ആരോപിച്ചിരുന്നു.
advertisement
ജനുവരി 8ന് രാജ്യത്തെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ടാം ഡ്രൈ റൺ നടത്തുന്നതിനിടയിലാണ് ഈ പരാമർശം. രാജ്യത്തെ ജനങ്ങൾക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധനും അറിയിച്ചു. "ചുരുങ്ങിയ സമയത്തിനുള്ളിൽ, വാക്സിനുകൾ വികസിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ, ഈ വാക്സിനുകൾ ജനങ്ങൾക്ക് നൽകാൻ കഴിയണം. ഇത് നമ്മുടെ ആരോഗ്യപരിപാലന വിദഗ്ധർക്കും തുടർന്ന് മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്കും നൽകും," -വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രി പറഞ്ഞു
മലയാളം വാർത്തകൾ/ വാർത്ത/Corona/
'ആദ്യം മോദി കോവിഡ് വാക്സിൻ സ്വീകരിക്കട്ടെ; പിന്നെ ഞങ്ങളുമെടുക്കാം': ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ്
Next Article
advertisement
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
'വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
  • വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

  • വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് തൃക്കാക്കര പൊലീസ് അന്വേഷണസംഘം വ്യക്തമാക്കി.

  • വേടൻ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നിൽ ജീവിച്ചുമരിക്കാനാണ് താൻ വന്നതെന്നും പറഞ്ഞു.

View All
advertisement