ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു; മാതാവും രോഗം ബാധിച്ച് ചികിത്സയിൽ

Last Updated:

കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കാസർഗോഡ്: കൊവിഡ് ബാധിച്ച് ജില്ലയിൽ 7 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ  ഇന്ന് രണ്ടു പേർ മരിച്ചു . ഉപ്പള  ബായാർ കയര്‍ക്കട്ടയിലെ അബ്ദുല്‍ റഹ്മാന്റെയും മുംതാസിന്റെയും മകളായ റിസായാണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മാതാവും കൊവിഡ് ബാധിച്ച് ചികില്‍സയിലുണ്ട്. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സമ്പര്‍ക്കത്തില്‍ കൊവിഡ് ബാധിച്ച കാസര്‍കോട് നഗരസഭാ പരിധിയിലെ മോഹനന്‍ (71) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോഹനന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവിടെ വച്ച് സ്രവം പരിശോധിച്ചപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വേദന അസഹ്യമായതോടെ പിന്നീട് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  വൈകീട്ട് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌ക്കാരം നടത്തും.
advertisement
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
സുബ്ബ പൂജാരി-പൂവത്ത ദമ്പതികളുടെ മകനാണ്.  ഭാര്യ: പ്രേമ. മക്കള്‍: ഉദയന്‍, ഗീത, സവിത, ബബിത. മരുമക്കള്‍: ശൈലജ, ജയേന്ദ്ര, പത്മനാഭ, നവീന്‍. സഹോദരന്‍: ഉപേന്ദ്രന്‍. ഇതോടെ കാസർഗോഡ് ജില്ലയിൽ കോവിഡ് ബാധിച്ച മരണപ്പെട്ടവരുടെ എണ്ണം 23 ആയി .
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു; മാതാവും രോഗം ബാധിച്ച് ചികിത്സയിൽ
Next Article
advertisement
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
  • ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഭൂമിയെന്ന വാദം പാലാ സബ് കോടതി തള്ളിയിരിക്കുകയാണ്

  • 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി, പദ്ധതി അനിശ്ചിതത്വത്തിൽ

  • വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കാൻ വീണ്ടും സാമൂഹിക പഠനം നിർദ്ദേശിച്ചു

View All
advertisement