advertisement

കോളേജ് പഠനം നിർത്തി മയക്കുമരുന്ന് വിൽപന; ലക്ഷങ്ങൾ വിലവരുന്ന രാസലഹരിയുമായി 18കാരിയും യുവാവും പിടിയിൽ

Last Updated:

ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്നതാണ്. ഏതാനും മാസംമുൻപ് പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന വിൽപനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് പറയുന്നു

Rapid Read
റിസാന ഫാത്തിമയും അനന്തുപ്രസാദും
റിസാന ഫാത്തിമയും അനന്തുപ്രസാദും
എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ കോതമംഗലം നഗരത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി രണ്ടുപേരെ ലോഡ്ജ് മുറിയിൽനിന്ന് പിടികൂടി. പ്രതികളിൽനിന്ന് 37.229 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇടുക്കി പീരുമേട് ഏലപ്പാറ ഹെലിബെറിയിൽ ഒറ്റപ്ലായ്ക്കൽ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ പൂത്തോളിൽ അനന്തുപ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച അർധരാത്രിയോടെയാണ് ഇരുവരും പിടിയിലായത്. കോതമംഗലത്തെയും പരിസരത്തെയും വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കിടയിൽ രാസലഹരി വിൽപന നടത്തിവന്നിരുന്ന പ്രതികൾ ദിവസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽനിന്ന് ബസിൽ എംഡിഎംഎയുമായി പെരുമ്പാവൂർ എത്തിയ റിസാന അനന്തുവിന്റെ ബൈക്കിൽ കോതമംഗലത്തേക്ക് തിരിക്കുകയായിരുന്നു. ഇതിനിടെ ഇവരെ പിടിക്കാനായുള്ള ശ്രമം വിഫലമായി. പിന്നീട് കോഴിപ്പിള്ളിയിലെ ലോഡ്ജിൽനിന്നാണ് മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന രാസലഹരിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഇതും വായിക്കുക: കാമുകിപോയ ദേഷ്യത്തിന് വന്ദേ ഭാരതിന് കല്ലെറിഞ്ഞ് 19കാരൻ സിസിടിവിയിൽ കുടുങ്ങി
ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്നതാണ്. ഏതാനും മാസംമുൻപ് പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന വിൽപനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് പറയുന്നു. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എം പി പ്രമോദ്, എ എസ് ഐ എ ഇ സിദ്ദിഖ്, പ്രിവന്റീവ് ഓഫീസർ വി എ ഷെമീർ, കെ എ റസാഖ്, പി എസ് സുനിൽ, സി ഇ ഒമാരായ പി എം ഉബൈസ്, അഖിലേഷ് വേലായുധൻ, സി‌ കെ റെൻസി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
advertisement
Summary: In a major crackdown by the Excise Special Drive, two individuals—including an 18-year-old girl—were arrested in Kothamangalam for the possession and sale of MDMA. The accused have been identified as Rizana Fathima (18) from Elappara, Idukki, and Ananthu Prasad (24) from Eramalloor. Officials recovered 37.229 grams of MDMA, valued at over ₹2 lakh, along with three mobile phones used for drug trafficking.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോളേജ് പഠനം നിർത്തി മയക്കുമരുന്ന് വിൽപന; ലക്ഷങ്ങൾ വിലവരുന്ന രാസലഹരിയുമായി 18കാരിയും യുവാവും പിടിയിൽ
Next Article
advertisement
ചെരുപ്പും ഹെയർ സ്റ്റൈലും ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് എട്ടാം ക്ലാസുകാരനെ 15ഓളം സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതായി പരാതി
ചെരുപ്പും ഹെയർ സ്റ്റൈലും ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് എട്ടാം ക്ലാസുകാരനെ 15ഓളം സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്
  • കോഴിക്കോട് എട്ടാം ക്ലാസുകാരനെ 15ഓളം സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചതായി പരാതി

  • മുടി സ്റ്റൈലും ചെരുപ്പും ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് സ്കൂളിന് സമീപം വിവിധയിടങ്ങളിൽ മർദിച്ചു

  • മർദനത്തെ തുടർന്ന് വിദ്യാർത്ഥിക്ക് ശരീരത്തിലാകെ പാടുകളും മൂക്കിൽ നിന്നും രക്തം വരികയും ചെയ്തു

View All
advertisement