വിദ്യാർഥിനിക്കു മുന്നിൽ നഗ്നത പ്രദർശനം; ഭാര്യവീട്ടിൽ ഒളിച്ചിരുന്ന 37കാരൻ അറസ്റ്റിൽ

Last Updated:

പല സ്ഥലങ്ങളിൽ വെച്ച് പെൺകുട്ടികൾക്ക് മുന്നിൽ വെച്ച് ഇയാൾ നഗ്നത പ്രദർശനം നടത്തിയിരുന്നെങ്കിലും തുടക്കത്തിൽ പൊലീസിന് പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ 37കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യവീട്ടിൽ ഒളിവിലായിരുന്ന പ്രതി വഞ്ചിയൂര്‍ പുതിയതടം കൃഷ്ണവനിൽ ഗോപകുമാറിനെ(37)യാണ് അറസ്റ്റു ചെയ്തത്. വെമ്പായം കൊഞ്ചിറ നരിക്കല്‍ ജങ്ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
സംഭവം നടന്നു ഒരു വർഷത്തിനുശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യാവീടിന് സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. നഗരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വഞ്ചിയൂര്‍, പട്ടള പുതിയതടം, രാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷം പ്രതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതായി പൊലീസ് പറയുന്നു. എന്നാൽ സംഭവം നടന്ന സമയത്ത് ആളെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിരുന്നില്ല.
advertisement
സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം നഗരൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം. സാഹിലിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിൽ വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ റീജ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രവീണ്‍, പ്രജീഷ്, സംജിത് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇവർ പോത്തന്‍കോട് നിന്നും തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്. ഗോപകുമാറിനെ ആറ്റിങ്ങല്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിദ്യാർഥിനിക്കു മുന്നിൽ നഗ്നത പ്രദർശനം; ഭാര്യവീട്ടിൽ ഒളിച്ചിരുന്ന 37കാരൻ അറസ്റ്റിൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement