ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയുടെ തട്ടിപ്പ്: രണ്ടുദിവസം ഒളിവിൽ കഴിഞ്ഞശേഷം ധന്യ കീഴടങ്ങി

Last Updated:

തുടർ പരിശോധനയിലാണ് തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം വെളിവായത്.‌ 19.94 കോടി രൂപയുടെ തിരിമറിയാണ് നടന്നതെന്നാണ് കണ്ടെത്തല്‍

തൃശൂർ: ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ജീവനക്കാരി ധന്യാ മോഹനൻ (40) പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി ധന്യക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.
ഈ മാസം 23‌ന് ധനകാര്യ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. 80 ലക്ഷം രൂപയുടെ തിരിമറിയായിരുന്നു അന്ന് കണ്ടെത്തിയത്.
പരിശോധനാ സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ധന്യ പിടിയിലാവുമെന്ന് മനസ്സിലായതോടെ ശാരീരിക അവശത അഭിനയിച്ച് ഇറങ്ങിപ്പോവുകയും മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ ആപ്ലിക്കേഷൻ ഹെഡ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് കേസെടുത്തു.
എന്നാൽ തുടർ പരിശോധനയിലാണ് തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം വെളിവായത്.‌ 19.94 കോടി രൂപയുടെ തിരിമറിയാണ് നടന്നതെന്നാണ് കണ്ടെത്തല്‍. ഏപ്രിലിലാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ ട്രാസ്ഫർ ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയുടെ തട്ടിപ്പ്: രണ്ടുദിവസം ഒളിവിൽ കഴിഞ്ഞശേഷം ധന്യ കീഴടങ്ങി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement