എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മാതൃസഹോദരൻ ഒളിവിൽ

Last Updated:

സ്കൂളില്‍ നടത്തിയ കൗണ്‍സിംഗിനിടെയാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നുപറഞ്ഞത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൽപ്പറ്റ: എട്ടാംക്ലാസുകാരിയായ പെൺകുട്ടിയെ മാതൃസഹോദരൻ ലൈംഗികമായി പീഡിപ്പിച്ചു. വയനാട് അമ്പലവയലിലാണ് സംഭവം. സ്കൂളില്‍ നടത്തിയ കൗണ്‍സിംഗിനിടെയാണ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നുപറഞ്ഞത്. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി.
കൗണ്‍സലര്‍ ഇക്കാര്യം ഉടൻതന്നെ സ്കൂളിലെ പ്രധാന അധ്യാപകനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകൻ അമ്പലവയല്‍ പൊലീസില്‍ പരാതി നൽകി.
ഇതോടെ പൊലീസ് സ്കൂളിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യം അറിഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ മാതൃസഹോദരൻ ഒളിവിൽ പോകുകയായിരുന്നു. പൊലീസ് പ്രതിയുടെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.
advertisement
ഇയാൾ വയനാട് ജില്ല വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫാണ്. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറയുന്നു. പ്രതി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മാതൃസഹോദരൻ ഒളിവിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement