Gold Smuggling | കുടുക്കിയത് ഫോൺ വിളി; NIA എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ സ്വപ്നയും സന്ദീപും പിടിയിലായി

Last Updated:

അതിർത്തി കടക്കാൻ പ്രതികൾ ഉന്നതരുടെ സഹായം ലഭിച്ചിരുന്നോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ബെംഗളുരൂ: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ ബെംഗളൂരുവിൽ നിന്നും പിടികൂടി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ്, ഓരാഴ്ചയായി ഒളിവിലായിരുന്ന പ്രതികളെ എൻ.ഐ.എ വലയിലാക്കിയത്. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ‌് പ്രതികളെ കുടുക്കിയതെന്നാണ് വിവരം.
സന്ദീപിനൊപ്പം കുടുംബസമേതമാണ് സ്വപ്ന ബെംഗളൂരുവിലേക്ക് ‌മുങ്ങിയത്. ഇതിനിടെ സ്വപ്നയുടെ മകൾ സഹപാഠിയെ  ഫോണിൽ വിളിച്ചു. ഇതാണ് അന്വേഷണത്തിന് സഹായകമായതെന്നാണ് സൂചന. ഈ നമ്പർ പിന്തുടർന്നാണ് എൻ.ഐ.എ സംഘം പ്രതികളെ പിടികൂടിയത്. ഇതിനായി ബെംഗളുരൂ പൊലീസിന്റെ സഹായം തേടിയതായും വിവരമുണ്ട്.
advertisement
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് NIA കസ്റ്റഡിയിൽ [NEWS] ട്രിപ്പിൾ ലോക് ഡൗണും അതിർത്തിയിൽ കർശന പരിശോധനയും; സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടതെങ്ങനെ? [NEWS]
കൊച്ചിയിലായിരുന്ന പ്രതികൾ വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലേക്ക് പോയതെന്നാണ് വിവരം. എന്നാ‍ൽ ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തി കടക്കാൻ പ്രതികൾ ഉന്നതരുടെ സഹായം ലഭിച്ചിരുന്നോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
advertisement
പ്രതികളെ ഞായറാഴ്ച കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലെത്തിക്കും. നിലവിൽ നാലു പ്രതികൾക്കെതിരെയാണ് എൻ.ഐ.എ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ യുഎപിഎ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling | കുടുക്കിയത് ഫോൺ വിളി; NIA എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ സ്വപ്നയും സന്ദീപും പിടിയിലായി
Next Article
advertisement
ശിവരാജ് പാട്ടീൽ അന്തരിച്ചു; മുംബൈ ഭീകരാക്രമണ സമയത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി
ശിവരാജ് പാട്ടീൽ അന്തരിച്ചു; മുംബൈ ഭീകരാക്രമണ സമയത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി
  • മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ 90ാം വയസ്സിൽ ലാത്തൂരിലെ വസതിയിൽ അന്തരിച്ചു.

  • 2004 മുതൽ 2008വരെ യുപിഎ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന പാട്ടീൽ, 2008ൽ രാജിവച്ചു.

  • ലാത്തൂരിൽ നിന്ന് ഏഴു തവണ ലോക്സഭാംഗമായിരുന്ന പാട്ടീൽ, പഞ്ചാബ് ഗവർണറായും സേവനം അനുഷ്ഠിച്ചു.

View All
advertisement