• HOME
  • »
  • NEWS
  • »
  • crime
  • »
  • കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനെതിരെ ലൈംഗിക പീഡന ആരോപണം; പരാതി ഉന്നയിച്ചത് പൂർവ്വ വിദ്യാർഥികൾ

കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനെതിരെ ലൈംഗിക പീഡന ആരോപണം; പരാതി ഉന്നയിച്ചത് പൂർവ്വ വിദ്യാർഥികൾ

'മഹേന്ദ്ര കുമാർ നടത്തിയ ബാലപീഡനങ്ങളെക്കുറിച്ച് ഇപ്പോൾ സ്കൂള്‍ അധികൃതർക്കും അറിവുണ്ട്. അതുകൊണ്ട് തന്നെ പോക്സോ ആക്ട് പ്രകാരം ഇക്കാര്യം പൊലീസിൽ അറിയിക്കാൻ സ്കൂള്‍ അധികൃതർക്ക് നിയമപരമായി ബാധ്യതയുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ചെന്നൈ: കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനെതിരെ ലൈംഗിക പീഡന ആരോപണവുമായി പൂർവ്വ വിദ്യാർഥികൾ. ഇരുപതിലധികം വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്. ലൈംഗിക പീഡനക്കേസിൽ ചെന്നൈയിൽ മറ്റൊരു അധ്യാപകൻ ഈയടുത്ത് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനെതിരെയും പീഡന പരാതി ഉയർന്നിരിക്കുന്നത്.

    ഭാഷാ അധ്യാപകനായ മഹേന്ദ്ര കുമാർ പല അവസരങ്ങളിലും അധ്യാപകൻ മോശമായി പെരുമാറുകയും ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കുകയും ചെയ്തുവെന്നാണ് മുഖ്യ ആരോപണം. പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണം നടത്താൻ ഒരു കമ്മിറ്റി രൂപീകരിച്ചു എന്നാണ് കേന്ദ്രീയ വിദ്യാലയം അധികൃതർ പ്രതികരിച്ചിരിക്കുന്നത്.

    തമിഴ്നാട് ബാലാവകാശ സംരക്ഷണ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. "ഒരു ഫാക്കൽറ്റി അംഗത്തെക്കുറിച്ച് മെയിലിലൂടെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കും. ഉടൻ തന്നെ സ്കൂളിന് സമൻസ് അയയ്ക്കും' എന്നാണ് കമ്മീഷൻ ചെയർപേഴ്‌സൺ സരസ്വതി രംഗസാമി അറിയിച്ചത്.

    Also Read-ലൈംഗിക പീഡനം; പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനി ഉൾപ്പെടെ 9 പേർക്കെതിരെ കേസ്

    ആരോപണവിധേയനായ ഭാഷാ അധ്യാപകനെ എത്രയും വേഗം സ്കൂളിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ 22 അംഗ വിദ്യാർഥി സംഘം സ്കൂൾ പ്രിൻസിപ്പളിനും കത്തയച്ചിട്ടുണ്ട്. വിദ്യാര്‍ഥിനികളായിരിക്കുമ്പോൾ നേരിടേണ്ടി വന്ന പീഡനങ്ങൾ വിവരിച്ചു കൊണ്ടാണ് കത്ത്. 'മഹേന്ദ്ര കുമാർ നടത്തിയ ബാലപീഡനങ്ങളെക്കുറിച്ച് ഇപ്പോൾ സ്കൂള്‍ അധികൃതർക്കും അറിവുണ്ട്. അതുകൊണ്ട് തന്നെ പോക്സോ ആക്ട് പ്രകാരം ഇക്കാര്യം പൊലീസിൽ അറിയിക്കാൻ സ്കൂള്‍ അധികൃതർക്ക് നിയമപരമായി ബാധ്യതയുണ്ട്' എന്നാണ് സംഘം പറയുന്നത്.



    ഈ കത്തിന്‍റെ കോപ്പി തമിഴ്നാട് ചൈൽഡ് ലൈൻ, സിബിഎസ്ഇ, ദേശീയ-സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനുകൾ എന്നിവർക്കും അയച്ചിട്ടുണ്ട്. വിദ്യാർഥിയായിരിക്കുമ്പോള്‍ അധ്യാപകനിൽ നിനും നേരിടേണ്ടി വന്ന ദുരനുഭവം ഇപ്പോൾ 28 കാരിയായ ഒരു യുവതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിറന്നാൾ ദിനം മധുരം നൽകാനെത്തിയപ്പോൾ പിൻഭാഗത്ത് സ്പർശിച്ചു എന്നാണ് ഇവർ ആരോപിച്ചത്. ക്ലാസിൽ വച്ച് നടന്ന ഈ സംഭവത്തിന് ഒരു സുഹൃത്ത് സാക്ഷിയായിരുന്നുവെന്നും പറയുന്നു.

    ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ നിരവധി പരാതികൾ ഉയർന്നത്. അടുത്തിരുത്തി ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിച്ചിരുന്നു എന്നാണ് മറ്റൊരു പൂർവ വിദ്യാർത്ഥി ആരോപിക്കുന്നത്. പല തവണ ഇത്തരത്തിൽ ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്നും പരാതിക്കാരിൽ പലരും ആരോപിച്ചിട്ടുണ്ട്.

    "ഇപ്പോഴും സ്കൂളിലെ പല വിദ്യാർത്ഥികളും ഈ അധ്യാപകന്‍റെ ഇരകളാകാം. അയാള്‍ അധികാര സ്ഥാനത്തിരിക്കുന്നതിനാൽ, പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടുകയോ അല്ലെങ്കിൽ പരാതിയുമായി മുന്നോട്ട് വരികയോ ചെയ്യണമെന്നില്ല' അതുകൊണ്ട് തന്നെ അധ്യാപകനെതിരെ എത്രയും വേഗം നടപടി വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
    Published by:Asha Sulfiker
    First published: