പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

Last Updated:

പതിനൊന്നുകാരിയായ കുട്ടി ഇക്കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ 7 മണിയോടെ മതപഠനത്തിനായി മദ്രസയിൽ എത്തിയപ്പോഴാണ്‌ അധ്യാപകൻ ഉപദ്രവിച്ചത്

അറസ്റ്റിലായ സലാഹുദ്ദീൻ
അറസ്റ്റിലായ സലാഹുദ്ദീൻ
തിരുവനന്തപുരം: പോക്സോ കേസിൽ മദ്രസാ അധ്യാപകൻ പൊലീസിന്റെ പിടിയിലായി. കടയ്ക്കൽ മങ്കാട് സ്വദേശി സലാഹുദ്ദീനെ(50) ആണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനൊന്നുകാരിയായ കുട്ടി ഇക്കഴിഞ്ഞ പതിനൊന്നാം തീയതി രാവിലെ 7 മണിയോടെ മതപഠനത്തിനായി മദ്രസയിൽ എത്തിയപ്പോഴാണ്‌ അധ്യാപകൻ ഉപദ്രവിച്ചത്. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മാതാവ് കാര്യങ്ങൾ തിരക്കുമ്പോഴാണ് മദ്രസാ അധ്യാപകൻ ഉപദ്രവിച്ച വിവരം പെൺകുട്ടി പറയുന്നത്.
തുടർന്ന് അയിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിന്മേൽ അതിജീവിതയായ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെയോടെ പ്രതിയായ സലാഹുദ്ദീനെ കസ്റ്റഡിയിൽ എടുത്തു അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement