Pocso| വെള്ളം ചോദിച്ച് വീട്ടിലെത്തി; 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Last Updated:

വീട്ടിൽ ആരുമില്ലായിരുന്ന നേരം വെള്ളം ചോദിച്ച് വരുകയും വെള്ളം കൊടുത്ത സമയം കടന്നുപിടിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

തിരുവനന്തപുരം: വർക്കല സ്വദേശിയായ 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിലായി. വീട്ടിൽ ആരുമില്ലായിരുന്ന നേരം വെള്ളം ചോദിച്ച് വരുകയും വെള്ളം കൊടുത്ത സമയം കടന്നുപിടിച്ച് പീഡിപ്പിക്കുകയുമായിരുന്നു. വർക്കല മേൽ വെട്ടൂർ അഴുക്കൻ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടിൽ അബ്ദുൽ സലാം മകൻ റാഫി (43)ആണ് പിടിയിലായത്. പ്രതി ഇപ്പോൾ ഇപ്പോൾ വലയന്റെകുഴി ലക്ഷം വീട് കോളനിയിൽ താമസിച്ചു വരികയാണ്.
കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും കൂലിപ്പണിക്കാരനാണ് അച്ഛനോടൊപ്പം ജോലിക്ക് പോകുന്ന പ്രതി മാതാപിതാക്കൾ പണിക്കുപോയ അവസരം നോക്കി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പച്ചക്കറി കട കുത്തിത്തുറന്ന് പണം; വീടുകുത്തിപ്പൊളിച്ച് ലാപ്ടോപ്പും മൊബൈൽ ഫോണുകളും; മോഷണ കേസുകളിലെ പ്രതികള്‍ പിടിയിൽ
തിരുവനന്തപുരം മംഗലപുരത്ത് നിരവധി മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ ഗോപു പഴകുറ്റി എന്ന് വിളിക്കുന്ന വാൾ ഗോപു (36 ), ഉളിയാഴുത്തുറ മുക്കിൽക്കട വി എസ് നിവാസിൽ അനീഷ് ( 31 ) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം, തമ്പാനൂർ, കഴക്കൂട്ടം, ശ്രീകാര്യം, നരവാമൂട്, മംഗലപുരം, ആറ്റിങ്ങൽ, നെടുമങ്ങാട് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നൂറോളം മോഷണകേസുകളിലെ പ്രതിയായാണ് ഇവർ.
advertisement
മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗലപുരം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന തൗഫീക്കിന്റെ പച്ചക്കറിക്കട കുത്തിത്തുറന്ന് 75,000 രൂപ മോഷണം ചെയ്തെടുത്ത കേസിൽ ഒളിവിൽ കഴിയവേയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറ്റിങ്ങൽ കാർത്തിക വീട്ടിൽ പ്രഭയുടെ വീട് കുത്തിപ്പൊളിച്ച് പണവും സാധനങ്ങളും മോഷ്ടിച്ച കേസിലും ആലംകോട് അൻസാദിന്റെ വീട് കുത്തിപ്പൊളിച്ച് ലാപ്ടോപ് , മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങൾ കവർന്ന കേസിലും ആലംകോടുള്ള ഫിംഗർ സ്റ്റിച് , പവർ ടൂൾസ് എന്നീ കടകളിൽ കയറി മോഷണം നടത്തിയ കേസിലും ഇവർ പ്രതികളാണ്.
advertisement
നരവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ ജംഗ്ഷനിൽ താമസിക്കുന്ന അനന്തുവിൻറ ഉടമസ്ഥതയിലുള്ള മൊബൈൽ ഹൌസ് എന്ന സ്ഥാപനത്തിൽ കയറി 2 ലക്ഷം രൂപയോളം വിലവരുന്ന മൊബൈൽ ഫോണുകളും മറ്റും മോഷണം നടത്തിയ കേസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീകാര്യം പാങ്ങപ്പാറയിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള കാർ കാർഡിയക് എന്ന സ്ഥാപനം കുത്തിത്തുറന്ന് 3 ലക്ഷം രൂപയോളം വിലവരുന്ന ലാപ് ടോപ്, ക്യാമറ, ഡിവിആർ, മൊബൈൽ ഫോൺ എന്നിവ മോഷണം ചെയ്തെടുത്തതും വാൾ ഗോപുവിന്റെ നേതൃത്വത്തിലാണെന്ന് വെളിവായിട്ടുണ്ട്.
advertisement
മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ മൊബൈൽ കടകുത്തിപൊളിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും കഴക്കൂട്ടത്ത് വർക്ക്ഷോപ്പ്കുത്തിത്തുറന്ന് ലാപ്പ് ടോപ്പ് മോഷണം ചെയ്തെടുത്ത കേസിലും ഉൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഗോപു എന്ന് വിളിക്കുന്ന വാൾഗോപു.
തിരുവനന്തപുരം റൂറൽ എസ് പി ഡോ. ദിവ്യാ വി ഗോപിനാഥിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു , നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി രാസിത്ത് എന്നിവരുടെ മേൽ നോട്ടത്തിൽ മംഗലപുരം എസ് എച്ച് ഒ സജീഷ് എച്ച് എൽ, ഡാൻസാഫ് ടീമംഗങ്ങളായ എസ് ഐ. ഫിറോസ് ഖാൻ, എ എസ് ഐ ദിലീപ് ബി, സി പി ഒ സുനിൽരാജ് എന്നിവരടങ്ങിയ സംഘം പാലക്കാടുള്ള ഒളിസങ്കേതത്തിൽ നിന്നും അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso| വെള്ളം ചോദിച്ച് വീട്ടിലെത്തി; 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
Next Article
advertisement
ഉത്തർപ്രദേശിൽ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികള്‍, വാഹന സ്റ്റിക്കറുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവ സര്‍ക്കാര്‍ നിരോധിച്ചു
ഉത്തർപ്രദേശിൽ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികള്‍, വാഹന സ്റ്റിക്കറുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവ സര്‍ക്കാര്
  • ഉത്തർപ്രദേശ് സർക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികൾ, സ്റ്റിക്കറുകൾ, സൈൻബോർഡുകൾ നിരോധിച്ചു.

  • അലഹബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജാതി മഹത്വവത്കരണം ദേശവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി.

  • പോലീസ് രേഖകളിൽ ജാതി പരാമർശങ്ങൾ ഒഴിവാക്കാനും മാതാപിതാക്കളുടെ പേരുകൾ മാത്രം ഉപയോഗിക്കാനും നിർദ്ദേശം.

View All
advertisement