advertisement

തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പട്ടാപ്പകൽ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി; ഇതരസംസ്ഥാനക്കാരന് വേണ്ടി അന്വേഷണം

Last Updated:

ബിയർ ബോട്ടിൽ ഉപയോഗിച്ച് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് യുവാവ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്

തൃശൂർ റെയിൽവേ സ്റ്റേഷൻ
തൃശൂർ റെയിൽവേ സ്റ്റേഷൻ
തൃശൂർ: പട്ടാപ്പകൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ ആർപിഎഫ് ഓഫീസിനു മുന്നിൽ വച്ചായിരുന്നു സംഭവം. 20കാരനായ ഇതര സംസ്ഥാനക്കാരനാണ് പതിനാറുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇയാളെ പോലീസ് ഇപ്പോൾ തിരഞ്ഞു കൊണ്ടിരിക്കയാണ്.
ഇന്ന് രാവിലെയാണ് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി കൗൺസലിങ്ങിന് ഇവിടെ എത്തിച്ചത്. ഇതിനിടയിൽ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ അക്രമിച്ചാണ് ഓഫീസിൽ നിന്ന് പെൺകുട്ടിയെ കടത്തികൊണ്ടുപോയത്. ബിയർ ബോട്ടിൽ പൊട്ടിച്ചാണ് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ബിയർ ബോട്ടിൽ പൊട്ടിച്ച് തലക്ക് കുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവിന്‍റെ ആക്രമണത്തിൽ ചൈൽഡ് ലൈൻ അംഗം സിനി ഷിബിക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെയും പെൺകുട്ടിയെയും അവിടെ ഉണ്ടായിരുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. സംശയം തോന്നിയതോടെ പെൺകുട്ടിയെ ഓഫീസിലെത്തിച്ച് വിവരങ്ങൾ ചോദിച്ച് അറിയുകയായിരുന്നു.
advertisement
കുട്ടിയുടെ മറ്റു വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ ഇതര സംസ്ഥാനക്കാരനായ ഇയാൾ ചൈൽഡ് ലൈൻ പ്രവർത്തകരെ അക്രമിച്ച ശേഷം പെൺകുട്ടിയെ കടത്തി കൊണ്ടു പോവുകയായിരുന്നു. പോലീസ് ഇതര സംസ്ഥാനക്കാരനായ ഇയാളെ കണ്ടെത്താനായി അന്വേക്ഷണം ഊർജിതമാക്കിയിട്ടുണ്ട്.
News Summary- A girl was abducted from the railway station in broad daylight. The incident took place in front of the RPF office at Thrissur railway station
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പട്ടാപ്പകൽ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി; ഇതരസംസ്ഥാനക്കാരന് വേണ്ടി അന്വേഷണം
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement