തിരുവനന്തപുരത്ത് ഹണി ട്രാപ്; യുവാവിനെ വിളിച്ച് വരുത്തി ആഡംബര കാറും സ്വർണ്ണാഭരണവും മൊബൈലുകളും തട്ടിയെടുത്തു

Last Updated:

രണ്ടാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയാണ് ഇയാളെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയത്

പ്രതിയുമായി പോലീസ്
പ്രതിയുമായി പോലീസ്
ഹണിട്രാപ്പിലൂടെ (honey trap) യുവാവിനെ കഴക്കൂട്ടത്ത് വിളിച്ച് വരുത്തി ആഡംബര കാറും സ്വർണ്ണാഭരണവും മൊബൈലുകളും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ. യുവതിയെ ഉപയോഗിച്ച് യുവാവിന്റെ കാറും പണവും സ്വർണവും തട്ടിയെടുത്ത കേസിൽ നെയ്യാറ്റിൻകര സ്വദേശി കാർത്തിക്, പേയാട് സ്വദേശി അർഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. പിടിയിലായ അർഷാദ് പേയാട് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.
വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജിന്റെ ആഡംബര കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളുമാണ് സംഘം തട്ടിയെടുത്തതായി പരാതി നൽകിയത്.
രണ്ടാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയാണ് അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയത്. കഴക്കൂട്ടത്തെത്തിയ അനുരാജിന്റെ കാറിൽ യുവതി കയറി. ഇതേസമയം, കാറിൻ്റെ ലൊക്കേഷൻ വാട്സ്ആപ്പ് വഴി പ്രതികൾക്ക് യുവതി കൈമാറി.
ബൈപ്പാസ് ജംഗ്ഷനിൽ വച്ച് അനുരാജിൻ്റെ കാർ ഇന്നോവ കാറിൽ എത്തിയ പ്രതികൾ തടഞ്ഞു. തുടർന്ന് കഴുത്തിൽ കത്തിവച്ച് അനുരാജിൻ്റെ കഴുത്തിൽ കിടന്ന മൂന്നു പവൻ വരുന്ന സ്വർണ മാല പൊട്ടിച്ചെടുത്ത ശേഷം മർദ്ദിച്ചു.
advertisement
മർദ്ദനം സഹിക്കവയ്യാതെ അനുരാജ് ഓടി രക്ഷപ്പെട്ടു. തുടർന്ന് കാറുമായി അക്രമികൾ കടന്നു കളഞ്ഞു.
കാറിനുള്ളിൽ ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും 4,17,000 (നാല് ലക്ഷത്തി പതിനേഴായിരം) രൂപയും ഉണ്ടായിരുന്നതായി അനുരാജ് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പോലീസിൻ്റെ അന്വേഷണത്തിലാണ് ആലപ്പുഴയിൽ നിന്നും കാർത്തിക് പിടിയിലായത്. ഹണി ട്രാപ്പ് വഴി ആഡംബരക്കാർ തട്ടിയെടുത്ത കേസിൽ മൂന്ന് പേർക്കെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു.
പിടിയിലായവരുമായി അനുരാജിന് മുമ്പ് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നു.
advertisement
Summary: Kazhakkoottam police arrested three persons in connection with a man being pulled into a honey trap. A team of men and a woman snatched him of valuables including a luxury car, money and gold
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ഹണി ട്രാപ്; യുവാവിനെ വിളിച്ച് വരുത്തി ആഡംബര കാറും സ്വർണ്ണാഭരണവും മൊബൈലുകളും തട്ടിയെടുത്തു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement