advertisement

ഹോട്ടലിൽ നിന്നും കിട്ടിയ ബാക്കി തുകയിൽ ഒരു രൂപ കുറഞ്ഞതിന് ഉടമയേയും ഭാര്യയേയും കൊല്ലാൻ ശ്രമിച്ചയാൾക്ക് 15 വർഷം കഠിനതടവ്

Last Updated:

വാക്കുതർക്കത്തിന് പിന്നാലെ പ്രതി ഹോട്ടലിൽ നിന്നും തിളയ്ക്കുന്ന വെള്ളം എടുത്ത് ദമ്പതികളുടെ മേലേക്ക് ഒഴിക്കുകയായിരുന്നു

നെടുമങ്ങാട്: ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചതിന് ശേഷം ബാക്കി നൽകിയ തുകയിൽ ഒരു രൂപ കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ഉടമയേയും ഭാര്യയെയും കൊല്ലാൻ ശ്രമിച്ചയാൾക്ക് 15 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും. ഉടമയുടെയും ഭാര്യയുടെയും ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ചാണ് ആക്രമിച്ചത്.
സംഭവത്തിൽ ആനാട് സ്വദേശി അജിത്തിനെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ജഡ്ജി എംപി ഷിബു ശിക്ഷിച്ചത്. 2015 ഏപ്രിൽ 3ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. പഴകുറ്റിയിലെ ഒരു ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച പ്രതി അജിത്തിന് ഹോട്ടൽ ഉടമകളായ വൃദ്ധ ദമ്പതികൾ രഘുനാഥനും ലീലാമണി ഭക്ഷണത്തിന്റെ ബാക്കി പണം നൽകുമ്പോൾ അതിൽ ഒരു രൂപയുടെ കുറവ് വന്നു.
ഇതിനെ ചൊല്ലി ഉണ്ടായ വാക്കുതർക്കത്തിന് പിന്നാലെ പ്രതി ഹോട്ടലിൽ നിന്നും തിളയ്ക്കുന്ന വെള്ളം എടുത്ത് ദമ്പതികളുടെ മേലേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ ലീലാമണിക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. നെടുമങ്ങാട് സിഐ ആയിരുന്ന സ്റ്റുവർട്ട് കീലർ ആയിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹോട്ടലിൽ നിന്നും കിട്ടിയ ബാക്കി തുകയിൽ ഒരു രൂപ കുറഞ്ഞതിന് ഉടമയേയും ഭാര്യയേയും കൊല്ലാൻ ശ്രമിച്ചയാൾക്ക് 15 വർഷം കഠിനതടവ്
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement