advertisement

പൊലീസിനെ ചുറ്റിച്ച മോഷണക്കേസ് പ്രതി ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെ പിടിയിൽ

Last Updated:

സുള്ള്യയിൽ ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെയായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്.

കാസര്‍കോട്: മോഷണക്കേസില്‍‌ പൊലീസിനെ ഒന്നരമാസത്തിലധികം വട്ടംചുറ്റിച്ച പ്രതി പിടിയിൽ. ചൗക്കി സ്വദേശി അബ്ദുൾ ലത്തീഫിനെ(36)യാണ് പൊവലീസ് പിടികൂടിയത്. സുള്ള്യയിൽ ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെയായിരുന്നു പ്രതിയെ കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്.
ജൂൺ 25ന് തളങ്കര പള്ളിക്കാലിലെ ഷിഹാബുദ്ദീൻറെ വീട്ടിൽ നിന്ന് ആറു പവൻ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതികളിലൊരാളായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി വിജേഷ്(26) മോഷണത്തിനിടെ പിടിയിലായിരുന്നു.
ഉപ്പളയിലേക്ക് പോയ ലത്തീഫ് അവിടെ നിന്ന് സ്കൂട്ടറിൽ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. ഇതിനിടെ മൂന്നു ഗ്രാം സ്വർണം കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ വിറ്റെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയനാട്ടിൽ നിന്ന് ഷൊർണൂരിലേക്കും അവിടെ നിന്ന് വേളാങ്കണ്ണിയിലേക്കും ലത്തീഫ് സ്കൂട്ടറിൽ സഞ്ചരിച്ചെന്നാണ് പൊലീസ് നിഗമനം.
advertisement
കൈയിലുണ്ടായിരുന്ന ബാക്കി സ്വർണം ഷൊർണൂരിൽ വിറ്റതായാണ് പ്രതിയുടെ മൊഴി. അതേസമയം ലത്തീഫിനെ പിടികൂടുന്നതിനായി പൊലീസ് വേളാങ്കണ്ണിവരെ എത്തിയിരുന്നു. ഒടുവില്‍ കണ്ണൂരിലെത്തിയപ്പോൾ പൊലീസ് പിന്തുടരുന്നണ്ടെന്ന് മനസ്സിലാക്കിയ പ്രതി സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം. വിഷ്ണുപ്രസാദ്, എ.എസ്.ഐ.മാരായ കെ.വി. ജോസഫ്, ഇ. ഉമേശന്‍, എസ്.സി.പി.ഒ.മാരായ കെ. ഷാജു, കെടി അനിൽ, സിപിഒമാരായ സുനിൽ കരിവെള്ളൂർ, കെപി സുരേന്ദ്രൻ, കെഎം രതീഷ്, നരേന്ദ്രൻ കോറോം എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസിനെ ചുറ്റിച്ച മോഷണക്കേസ് പ്രതി ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെ പിടിയിൽ
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement