യുവതിയുടെ ജനനേന്ദ്രിയം മുറിച്ചു; 40കാരിക്ക് പത്തുവർഷം തടവ്

Last Updated:

ബംഗ്ലാദേശ് സ്വദേശിനി റൂബി മുൻഷിയെയാണ് താനെ കോടതി ശിക്ഷിച്ചത്

താനെ: വേശ്യാവൃത്തിക്ക് വിസമ്മതിച്ച ഇരുപത്തിനാലുകാരിയുടെ ജനനേന്ദ്രിയം മുറിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തകേസിൽ 40കാരിക്ക് പത്തുവർഷത്തെ തടവുശിക്ഷ. ബംഗ്ലാദേശ് സ്വദേശിനി റൂബി മുൻഷിയെയാണ് താനെ കോടതി ശിക്ഷിച്ചത്. ബംഗ്ലാദേശിൽ നിന്ന് മികച്ച ജോലിനൽകാമെന്ന് പറഞ്ഞാണ് യുവതിയെ മുംബൈയിലെത്തിച്ചത്. തുടർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നു.
ഏറെ നിർബന്ധിച്ചിട്ടും ശരീരം വിൽക്കാൻ തയാറാകാതെ വന്നതോടെയാണ് യുവതിക്കെതിരെ കൊടുംക്രൂരത അഴിച്ചുവിട്ടത്. ഭീകരമായി മർദ്ദിച്ചശേഷം കത്തികൊണ്ട് ജനനേന്ദ്രിയം മുറിച്ചു. തുടർന്ന് ശരീരമാസകലം സിഗരറ്റുപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഭീകരമർദ്ദനത്തിൽ യുവതിയുടെ പല്ലുകളും നഷ്ടമായി. ദീർഘനാൾ യുവതിക്ക് ആശുപത്രിയിൽ കഴിയേണ്ടിവന്നു. അതേസമയം, കേസിൽ റൂബിയുടെ സഹായികളെ കോടതി കുറ്റവിമുക്തരാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ ജനനേന്ദ്രിയം മുറിച്ചു; 40കാരിക്ക് പത്തുവർഷം തടവ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement