കാണാതായത് 16000 രൂപയുടെ മദ്യം; കള്ളനെ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത് സെക്യൂരിറ്റി ജീവനക്കാരന്‍

Last Updated:

ഏരുമേലിയിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കോട്ടയം: കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റില്‍ നിന്നും സ്ഥിരമായി മദ്യക്കുപ്പികള്‍ മോഷ്ടിച്ചയാള്‍ ഒടുവില്‍ ജീവനക്കാര്‍ സ്ഥാപിച്ച മൊബൈല്‍ ക്യാമറയില്‍ കുടുങ്ങി. പക്ഷെ കള്ളനെ കണ്ട് ജീവനക്കാര്‍ ഞെട്ടിയെന്നതാണ് സത്യം. അപ്രതീക്ഷിതമായി കാവല്‍ക്കാരന്‍ ക്യാമറയില്‍ കുടുങ്ങിയതാണ് ജീവനക്കാരെ ഞെട്ടിച്ചത്. ഏരുമേലിയിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പിടിയിലായ സെക്യൂരിറ്റി ജീവനക്കാരന്‍ ജോസ് കടവുങ്കലിനെ പുറത്താക്കിയതിനു പുറമെ മോഷണത്തിന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
സ്ഥിരമായി മദ്യക്കുപ്പികള്‍ കാണാതായതിനെ തുടര്‍ന്നാണ് കള്ളനെ പിടിക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. പുതുതായി ജോലിക്കെത്തിയ ചിലരെയാണ് ഇക്കാര്യത്തില്‍ ഒരു വിബാഗം ജീവനക്കാര്‍ സംശയിച്ചത്. ഇതേത്തുടര്‍ന്നാണ് മൊബൈല്‍ ക്യാമറ കടയ്ക്കുള്ളില്‍ വയ്ക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ കുപ്പി അടിച്ചുമാറ്റി അരയില്‍ തിരുകുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ക്യാമറയില്‍ കുടുങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പലതവണയായി 16000 രൂപയുടെ മദ്യം മോഷണം പോയതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ജോസ് കടവുങ്കലിനെ ജോലിയില്‍ നിന്നും പുറത്താക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാണാതായത് 16000 രൂപയുടെ മദ്യം; കള്ളനെ കണ്ടെത്താന്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത് സെക്യൂരിറ്റി ജീവനക്കാരന്‍
Next Article
advertisement
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ
  • ചെറുപാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അവയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന് സിബൽ പറഞ്ഞു

  • ബിഹാർ, ഹരിയാന, മഹാരാഷ്ട്രയിൽ ബിജെപി സഖ്യകക്ഷികളെ പാർശ്വവൽക്കരിച്ചതിന് ഉദാഹരണങ്ങൾ ഉണ്ട്

  • തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ ഉപയോഗിച്ച് ബിജെപി ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിട്ടില്ല

View All
advertisement