advertisement

തൊടുപുഴയിലെ 7 വയസുകാരന്റെ കൊലപാതകം; അമ്മയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു

Last Updated:

കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് കുട്ടിയുടെ അമ്മയെക്കെതിരെ കേസെടുത്തത്.

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത അമ്മയെ ജാമ്യത്തില്‍ വിട്ടു. കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് കുട്ടിയുടെ അമ്മയെക്കെതിരെ കേസെടുത്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമില്ലാത്തമില്ലെന്നു നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
കുട്ടിയുടെ കൊലപാതകത്തില്‍ അരുണ്‍ ആനന്ദിനെതിരെ മാത്രമാണ് പൊലീസ് ആദ്യഘട്ടത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അമ്മയ്ക്ക് എതിരെ കേസെടുക്കണമെന്ന ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് പ്രതിയാക്കിയത്. ഐപിസി 201, 212 വകുപ്പുകള്‍ അനുസരിച്ച് പ്രതിയെ സംരക്ഷിച്ചതിനും കുട്ടിയെ മര്‍ദ്ദിക്കുന്നത് മറച്ചുവച്ചതിനുമാണ് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയവെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ അമ്മൂമ്മയുടെ രഹസ്യ മൊഴി കൂടി പരിഗണിച്ചായിരുന്നു അറസ്റ്റ്. ഏഴു വയസുകാരനെ മര്‍ദ്ദിക്കുന്നത് നേരില്‍ക്കണ്ട ഇളയകുട്ടിയെ ശിശുക്ഷേമ സമിതിയുടെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൊടുപുഴയിലെ 7 വയസുകാരന്റെ കൊലപാതകം; അമ്മയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു
Next Article
advertisement
നെന്മാറ സീറ്റ് കിട്ടിയില്ല; പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു
നെന്മാറ സീറ്റ് കിട്ടിയില്ല; പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു
  • പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി കെ സി പ്രീത് നെന്മാറ സീറ്റ് നിഷേധിച്ചതിനെതിരെ രാജിവച്ചു

  • പാര്‍ട്ടി അവസാന നിമിഷം നെന്മാറ സീറ്റ് നല്‍കാമെന്ന വാഗ്ദാനം മാറ്റിയെന്ന് കെ സി പ്രീത് ആരോപിച്ചു

  • പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചന

View All
advertisement