പുതുവർഷ തലേന്ന് ആദിവാസി പെൺക്കുട്ടികൾക്ക് പീഡനം; വയനാട്ടിൽ രണ്ടു പേർ അറസ്റ്റിൽ

Last Updated:

പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്

വയനാട്ടിൽ ആദിവാസി ബാലികമാരെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പുതുവർഷ തലേന്ന് കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് ആദിവാസി ബാലികമാരെ വശീകരിച്ച് മൈസൂരിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കളെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
വയനാട് കമ്പളക്കാട് വെള്ളരിക്കാവിൽ വീട്ടിൽ മുഹമ്മദ് നൗഫൽ (18), കണിയാമ്പറ്റ കുന്നിൻക്കോണം വീട്ടിൽ ഷമീം (19) എന്നിവരെയാണ് പോക്സോ നിയമപ്രകാരവും, പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരവും അറസ്റ്റ് ചെയ്തത്. പുതുവർഷം ആഘോഷിക്കാനെന്ന വ്യാജേനെയാണ് ഇരു പെൺകുട്ടികളെയും മൈസൂരിലെ ലോഡ്ജിൽ കൊണ്ടു പോയത്.
ഇതിൽ ഒരു പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഈ പെൺകുട്ടികളുടെ ഇളയ സഹോദരനും ഇവരോടൊപ്പം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വയനാട് എസ്‌.എം.എസ് ആണ് കേസന്വേഷിക്കുന്നത്. എസ്.എം.എസ് ചുമതല വഹിക്കുന്ന ഡി.വൈ.എസ്.പി രജികുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുതുവർഷ തലേന്ന് ആദിവാസി പെൺക്കുട്ടികൾക്ക് പീഡനം; വയനാട്ടിൽ രണ്ടു പേർ അറസ്റ്റിൽ
Next Article
advertisement
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
  • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

  • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

View All
advertisement