യുവതിയുടെ നഗ്ന ദ്യശ്യങ്ങള്‍ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
ആലുവ സ്വദേശിയായ യുവതിയിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. മുപ്പതിനായിരം രൂപ മുന്‍കൂര്‍ വേണമെന്നും പറഞ്ഞു.
പാലക്കാട്: യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ പൊലീസ് പിടിയില്‍. പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടില്‍ സുധര്‍മ്മന്‍ ( 31) എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആലുവ സ്വദേശിയായ യുവതിയിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. മുപ്പതിനായിരം രൂപ മുന്‍കൂര്‍ വേണമെന്നും പറഞ്ഞു. തുടര്‍ന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പൊലീസിന്റെ നിര്‍ദേശപ്രകാരം പണവുമായി യുവതി നെടുമ്പാശേരിക്ക് സമീപമെത്തി. പണം വാങ്ങാന്‍ സ്കൂട്ടറിലെത്തിയ പ്രതികളെ പ്രത്യേക പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
സോഷ്യല്‍ മീഡിയ വഴിയാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ പ്രതികൾക്ക് ലഭിച്ചത്. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ് ഐമാരായ കെ എ ടോമി, എന്‍ കെ അബ്ദുള്‍ ഹമീദ്, എസ് സി പി ഒ മുഹമ്മദ് അഷറഫ്, കെ എം ഷിഹാബ്, മാഹിന്‍ ഷാ അബുബക്കര്‍ എന്നിവരാണ് പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്.
advertisement
ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ വീട്ടമ്മയുടെ ഫോൺ നമ്പർ; വിളിച്ചു ശല്യം ചെയ്ത രണ്ടുപേർ പിടിയിൽ
കട്ടപ്പന ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ സാമൂഹിക വിരുദ്ധർ വീട്ടമ്മയുടെ മൊബൈൽ ഫോൺ നമ്പർ എഴുതിവച്ചു. ആ നമ്പറിലേക്ക് വിളിച്ചു മോശമായി സംസാരിച്ച 2 പേരെ പൊലീസ് പിടികൂടി. പ്രതികൾ മാപ്പു പറഞ്ഞതോടെ പരാതിയിൽ നിന്നു വീട്ടമ്മ പിൻവാങ്ങിയെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.
കുമളി സ്വദേശി സുരേഷ് (34), കട്ടപ്പന സ്വദേശി അജീഷ് (34) എന്നിവരാണു പിടിയിലായത്. നമ്പർ എഴുതിവച്ച വ്യക്തിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യതവണ കോൾ വന്നപ്പോൾ വീട്ടമ്മ ഫോൺ കട്ട് ചെയ്‌തെങ്കിലും പിന്നീട് തുടരെ തുടരെ വിളികളെത്തി.
advertisement
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തി കട്ടപ്പന എസ് ഐ കെ. ദിലീപ് കുമാർ കസ്റ്റഡിയിലെടുത്തു. മൊഴി നൽകാനായി വീട്ടമ്മ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതികൾ കാലു പിടിച്ചു ക്ഷമ ചോദിച്ചു. അതോടെയാണു കേസിൽ നിന്നു വീട്ടമ്മ പിന്തിരിഞ്ഞത്. എന്നാൽ സ്ത്രീകളെ ശല്യം ചെയ്തതിന് ഇരുവർക്കുമെതിരെ പൊലീസ് സ്വമേധയാ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. ശുചിമുറിയുടെ കെട്ടിടത്തിൽ നിന്നു വീട്ടമ്മയുടെ ഫോൺ നമ്പർ പൊലീസ് നീക്കി.
നേരത്തെ ലൈംഗിക തൊഴിലാളിയെന്ന പേരില്‍ കുമരനല്ലൂർ സ്വദേശിയായ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം മടിച്ചുനിന്ന പൊലീസ് സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് കർശന നടപടികളിലേക്ക് കടന്നത്. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്.
advertisement
ലൈംഗികത്തൊഴിലാളി എന്ന പേരിലാണ് തയ്യല്‍ജോലിക്കാരിയായ യുവതിയുടെ നമ്പര്‍ പ്രചരിപ്പിക്കപ്പെട്ടത്. ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവര്‍ക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവര്‍ സംഭവം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. സംഭവം മാധ്യമങ്ങളില്‍ വന്നതോടെ മുഖ്യമന്ത്രി പ്രശ്‌നത്തിലിടപെടുകയായിരുന്നു.
Location :
First Published :
Aug 28, 2021 6:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ നഗ്ന ദ്യശ്യങ്ങള്‍ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍










