വീട്ടമ്മയെ കാണാനില്ലെന്ന്‌ വീട്ടുകാരും വികാരിയെ കാണാനില്ലെന്ന്‌ ഭാര്യയും പള്ളിക്കമ്മിറ്റിയും; ഇരുവരെയും പിടികൂടിയത് മുംബൈയിൽ

Last Updated:

പരാതിയെ തുടര്‍ന്ന്‌ വികാരിയെ സ്ഥാനത്ത്‌ നിന്നും മാര്‍ത്തോമ സഭാ മെത്രാപ്പോലീത്ത നീക്കിയിരുന്നു

Arrest
Arrest
തൃശൂർ: നാട്ടിൽ നിന്ന് ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയില്‍ നിന്ന് കുന്നംകുളം പൊലീസ്‌ പിടികൂടി നാട്ടിലെത്തിച്ചു. കഴിഞ്ഞ മേയിലാണ്‌ സംഭവം. നേരത്തെ ഭര്‍ത്താവായ വികാരിയുടെ അവിഹിതം ഭാര്യ കൈയോടെ പിടികൂടിയിരുന്നു. പിന്നാലെ പരാതിയെ തുടര്‍ന്ന്‌ വികാരിയെ സ്ഥാനത്ത്‌ നിന്നും മാര്‍ത്തോമ സഭാ മെത്രാപ്പോലീത്ത നീക്കിയിരുന്നു. കുന്നംകുളം ആര്‍ത്താറ്റ്‌ ഇടവക വികാരി മാതൃകാപരമല്ലാതെ പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍.
 വൈദിക സ്ഥാനമടക്കമുള്ള പദവികളില്‍നിന്നും ഉത്തരവാദിത്തത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയ മെത്രാപ്പോലീത്ത, ഇത്തരം വീഴ്‌ചകള്‍ ഖേദകരവും വേദനാജനകവുമാണെന്ന്‌ വ്യക്തമാക്കിയിരുന്നു. ഇതിനിടെ വീട്ടമ്മയെയും വികാരിയെയും കാണാതാവുകയായിരുന്നു.
advertisement
വീട്ടമ്മയെ കാണാനില്ലെന്ന്‌ കാട്ടി വീട്ടുകാരും വികാരിയെ കാണാനില്ലെന്ന്‌ പള്ളി കമ്മിറ്റിയും കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. ഇതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി ഇരുവരെയും മുംബൈയിൽ നിന്നും പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടമ്മയെ കാണാനില്ലെന്ന്‌ വീട്ടുകാരും വികാരിയെ കാണാനില്ലെന്ന്‌ ഭാര്യയും പള്ളിക്കമ്മിറ്റിയും; ഇരുവരെയും പിടികൂടിയത് മുംബൈയിൽ
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement