Young man and women found dead | തൃശൂരില്‍ ഹോട്ടലിൽ യുവാവും വീട്ടമ്മയും തൂങ്ങി മരിച്ചനിലയിൽ

Last Updated:

മരിച്ച സം​ഗീതയുടെ ഭർത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് മരിച്ച റിജോ എന്നാണ് വിവരം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തൃശൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ യുവാവിനേയും വീട്ടമ്മയേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ്  ഹോട്ടലിൽ മുറിയെടുത്തത്. മരിച്ച സം​ഗീതയുടെ ഭർത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് മരിച്ച റിജോ എന്നാണ് വിവരം. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Youth found dead | പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിയെ ഹോട്ടലിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിയെ ഹോട്ടലിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളി  ചുക്കേരി വീട്ടില്‍ അലന്‍സോ ജോജി (18)  ആണ് മരിച്ചത്. പത്തനംതിട്ട റാന്നി സിറ്റാഡല്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ടു മാസക്കാലമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു അലന്‍സോ ജോജി താമസിച്ചിരുന്നത്. പത്തനംതിട്ട കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞ മാസം മൂന്നിനാണ് അലോന്‍സോ മുറിയെടുത്തത്. 405-ാം നമ്പര്‍ റൂമിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
advertisement
ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.  ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡോക്ടർദമ്പതിമാരെ കെട്ടിയിട്ട് പണവും സ്വർണവുമടക്കം ഒന്നരക്കോടിയോളം രൂപയുടെ വസ്തുക്കൾ കവർന്നു
പഴനി: സിനിമാ സ്റ്റൈലിൽ ഡോക്ടർമാരായ ദമ്പതിമാരെ (Doctor Couple) കെട്ടിയിട്ട് 280 പവൻ സ്വർണാഭരണങ്ങളും 25 ലക്ഷംരൂപയും ഇന്നോവ കാറും കൊള്ളയടിച്ചു. ദിണ്ടിഗൽ ജില്ലയിൽ പഴനിക്ക് സമീപം ഒട്ടൻച്ചത്രം- ധാരാപുരം റോഡിലെ വീട്ടിൽ താമസിക്കുന്ന ഡോ. ശക്തിവേൽ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് നാലംഗ സംഘം കവർച്ച നടത്തിയത്.
advertisement
രാത്രി രണ്ടുമണിയോടെയാണ് നാലംഗസംഘം വീടിന്റെ മതിൽചാടി വളപ്പിൽ കടന്നത്. വാതിൽതകർത്ത് വീട്ടിനുള്ളിൽ കടന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. കാറിന്റെ താക്കോൽ കൈക്കലാക്കിയ സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന ശക്തിവേലിന്റെ കാറിൽ സ്വർണവും പണവുമായി രക്ഷപ്പെടുകയായിരുന്നു.
ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കെട്ടഴിച്ച ഡോ. ശക്തിവേൽ സംഭവം ദിണ്ടിഗൽ പോലീസിനെ അറിയിച്ചു. ശക്തിവേലും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തിനുസമീപം മറ്റ് വീടുകളുണ്ടായിരുന്നില്ല. സമീപത്ത് വലിയൊരു കെട്ടിടം നിർമിക്കുന്നതിനാൽ വീട് റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയിൽപ്പെടില്ലെന്ന് പൊലീസ് പറഞ്ഞു.
advertisement
നാലുപേരും മുഖംമൂടി അണിഞ്ഞാണ് കവർച്ച നടത്തിയത്. വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിലായിരുന്നു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവർച്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഘത്തിലെ നാലുപേരും 25-30 ന് ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് ദിണ്ടിഗൽ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തിൽ അന്വേഷണസംഘമെത്തി തെളിവുകൾ ശേഖരിച്ചു. വടക്കേ ഇന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. കവർച്ചക്കാരെ പിടികൂടാൻ നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞവർഷം ദിണ്ടിഗലിലെ വ്യവസായിയുടെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Young man and women found dead | തൃശൂരില്‍ ഹോട്ടലിൽ യുവാവും വീട്ടമ്മയും തൂങ്ങി മരിച്ചനിലയിൽ
Next Article
advertisement
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
  • ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഭൂമിയെന്ന വാദം പാലാ സബ് കോടതി തള്ളിയിരിക്കുകയാണ്

  • 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി, പദ്ധതി അനിശ്ചിതത്വത്തിൽ

  • വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കാൻ വീണ്ടും സാമൂഹിക പഠനം നിർദ്ദേശിച്ചു

View All
advertisement