Morgan Freeman | ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്റെ പരസ്യത്തില്‍ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍; വൈറലായതോടെ ബോര്‍ഡ് മാറ്റി

Last Updated:

അരിമ്പാറ, പാലുണ്ണി, സ്‌കിന്‍ടാഗ് എന്നിവയുടെ ചികില്‍സ നടത്തുന്ന ചര്‍മ്മരോഗ വിഭാഗത്തിന് വേണ്ടിയാണ് പരസ്യബോര്‍ഡ് സ്ഥാപിച്ചത്

കോഴിക്കോട്: വടകര സഹകരണ ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്റെ പരസ്യത്തില്‍ വിഖ്യാത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം. ആശുപത്രിയുടെ മുന്നില്‍വെച്ച ഫ്‌ളക്‌സിലാണ് മോര്‍ഗന്റെ ചിത്രം ഉപയോഗിച്ചത്. ഫ്‌ളക്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ക്ക് വീഴ്ച മനസ്സിലായത്.
ആരാണ് മോര്‍ഗന്‍ ഫ്രീമാന്‍
അമേരിക്കന്‍ നടനും സംവിധായകനും ആണ് മോര്‍ഗന്‍ ഫ്രീമാന്‍. ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ സിനിമ പ്രതിഭയാണ് മോര്‍ഗന്‍ ഫ്രീമാന്‍.
വിവാദമായ പരസ്യബോര്‍ഡ്
അരിമ്പാറ, പാലുണ്ണി, സ്‌കിന്‍ടാഗ് എന്നിവയുടെ ചികിത്സ നടത്തുന്ന ചര്‍മ്മരോഗത്തിന് വേണ്ടിയായിരുന്നു പരസ്യ ബോര്‍ഡ്. 'അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌കിന്‍ ടാഗ് എന്നിവ ഒപിയില്‍ വെച്ച് തന്നെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നു' എന്നായിരുന്നു പരസ്യം. ഈ പരസ്യ ബോര്‍ഡിലാണ് മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
advertisement
ആശുപത്രി അധികൃതരുടെ വിശദീകരണം
വിവാദത്തില്‍ വീഴ്ച സമ്മതിച്ച ആശുപത്രി അധികൃതര്‍ പരസ്യ ഏജന്‍സിയ്ക്ക് പറ്റിയ പിഴവാണ് ഇതെന്നാണ് വിശദീകരണം. പരസ്യ ഏജന്‍സിയാണ് ഇതിന് പിന്നിലെന്ന് അധികൃതര്‍ പറയുന്നു. പുറത്ത് നിന്നുള്ള ഏജന്‍സിക്കാണ് പരസ്യക്കാര്‍ നല്‍കിയത്.
ബോര്‍ഡ് മാറ്റി
സോഷ്യല്‍ മീഡിയയില്‍ പരസ്യ ബോര്‍ഡ് വൈറലായതോടെ ആശുപത്രിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ബോര്‍ഡ് എടുത്തുമാറ്റിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Morgan Freeman | ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്റെ പരസ്യത്തില്‍ നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍; വൈറലായതോടെ ബോര്‍ഡ് മാറ്റി
Next Article
advertisement
'ഇത് അന്തിമ വിധിയല്ല, മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം': ബി സന്ധ്യ
'ഇത് അന്തിമ വിധിയല്ല, മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം': ബി സന്ധ്യ
  • നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള നാലുപ്രതികളെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ പറഞ്ഞു.

  • കേസില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി.

  • അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകുമെന്ന് ബി സന്ധ്യ കൂട്ടിച്ചേര്‍ത്തു.

View All
advertisement