advertisement

"അന്ന് ചാൻസ് ചോദിക്കാൻ പേടിയും ചമ്മലുമായിരുന്നു, ഇന്ന് അങ്ങനെയല്ല"; മാറ്റത്തെക്കുറിച്ച് ശ്രുതി രാമചന്ദ്രൻ

Last Updated:

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം

News18
News18
കൊച്ചി: 'സൺഡേ ഹോളിഡേ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി രാമചന്ദ്രൻ. 'മധുരം', 'കാണെക്കാണെ', 'നീരജ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ച ശ്രുതി, ഇപ്പോൾ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും തന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്.
സിനിമയിൽ അവസരങ്ങൾ ചോദിക്കാൻ പണ്ട് തനിക്ക് വലിയ മടിയായിരുന്നുവെന്ന് ശ്രുതി പറയുന്നു. സിനിമയുമായി ബന്ധമുള്ള ആരെയും മുൻപരിചയമില്ലാത്തതും ഇൻഡസ്ട്രിയെക്കുറിച്ച് കേട്ട കഥകളുമാണ് അന്ന് ചാൻസ് ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്നോട്ട് വലിച്ചതെന്ന് താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം.
ശ്രുതിയുടെ വാക്കുകൾ:
"സിനിമയിൽ അവസരം ചോദിക്കാൻ പണ്ട് ഭയങ്കര മടിയായിരുന്നു. അത് എങ്ങനെയാണ് ചോദിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമാരംഗത്ത് ആരെയും എനിക്ക് പരിചയമില്ല. പല കഥകളും കേട്ടിട്ടുള്ളതുകൊണ്ട് ചോദിച്ചാൽ ശരിയാകുമോ എന്ന പേടിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഒരാളുടെ വർക്ക് എനിക്ക് ഇഷ്ടമായാൽ അവർക്കൊപ്പം ജോലി ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് ഞാൻ തുറന്നു പറയും. എന്റെ രീതിയിൽ അത് ഒരു 'ചാൻസ് ചോദിക്കൽ' തന്നെയാണ്. മൂന്ന് കൊല്ലം മുമ്പ് വരെ എനിക്ക് ഇതിന് വലിയ ചമ്മലായിരുന്നു. എന്നാൽ ഇന്ന് ആ ബുദ്ധിമുട്ടില്ലാതെ കാര്യം പറയാൻ എനിക്കറിയാം."
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
"അന്ന് ചാൻസ് ചോദിക്കാൻ പേടിയും ചമ്മലുമായിരുന്നു, ഇന്ന് അങ്ങനെയല്ല"; മാറ്റത്തെക്കുറിച്ച് ശ്രുതി രാമചന്ദ്രൻ
Next Article
advertisement
പത്രവിൽപനക്കാരൻ അലി അക്ബറിന് ഫ്രാൻസ് പരമോന്നത ബഹുമതി നൽകി ആദരിച്ചത് എന്തു കൊണ്ട്?
പത്രവിൽപനക്കാരൻ അലി അക്ബറിന് ഫ്രാൻസ് പരമോന്നത ബഹുമതി നൽകി ആദരിച്ചത് എന്തു കൊണ്ട്?
  • പാരിസിലെ തെരുവുകളിൽ 50 വർഷം പത്രം വിൽപന നടത്തിയ അലി അക്ബറിന് ഫ്രാൻസ് ബഹുമതി നൽകി

  • ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ 'നാഷണൽ ഓർഡർ ഓഫ് മെറിറ്റ്' (നൈറ്റ് പദവി) നൽകി ആദരിച്ചു

  • വാർധക്യവും ബുദ്ധിമുട്ടുകളും മറികടന്ന് പത്രവിൽപന തുടരുമെന്ന് അലി അക്ബർ ഉറപ്പു നൽകി

View All
advertisement