Am Ah | സെക്രട്ടറി അവറാന് ശേഷം പോത്തേട്ടൻ മിന്നിക്കുമോ? 'അം അഃ' തിയേറ്ററിൽ

Last Updated:

തമിഴ്‌ താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്

അം അഃ
അം അഃ
ദിലീഷ് പോത്തനും (Dileesh Pothan) ജാഫർ ഇടുക്കിയും മത്സരിച്ചഭിനയിച്ച, ഇടുക്കിയുടെ നിഗൂഢതകൾ പശ്ചാത്തലമാക്കി ഇമോഷണൽ ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രം ‘അം അഃ’ (Am Ah) തിയേറ്ററിൽ. റൈഫിൾ ക്ലബ് എന്ന സിനിമയിലെ സെക്രട്ടറി അവറാൻ എന്ന കഥാപാത്രം തകർത്തഭിനയിച്ച ശേഷം, ദിലീഷ് പോത്തൻ അഭിനയിക്കുന്ന സിനിമയാണിത്. ‘പേരിലെ പുതുമ കഥയിലും’ എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ അന്വർത്ഥമാക്കുന്ന ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്.
തമിഴ്‌ താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. സസ്പെൻസ് ഡ്രാമ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി.ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ഇടുക്കിയുടെ മനോഹരമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ.എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ.
advertisement
എഡിറ്റിംഗ് - ബിജിത് ബാല, കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത് അമ്പാടി, കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ, അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി, സ്റ്റിൽസ് - സിനറ്റ് സേവ്യർ, പി. ആർ.ഒ. - മഞ്ജു ഗോപിനാഥ്, ഡിസൈൻസ്, പബ്ലിസിറ്റി - യെല്ലോടൂത്ത്സ്.
Summary: Dileesh Pothan and Jaffar Idukki movie 'Am Ah' has been released
മലയാളം വാർത്തകൾ/ വാർത്ത/Film/
Am Ah | സെക്രട്ടറി അവറാന് ശേഷം പോത്തേട്ടൻ മിന്നിക്കുമോ? 'അം അഃ' തിയേറ്ററിൽ
Next Article
advertisement
ക്രിസ്തുമതം സ്വീകരിച്ചിട്ടും പട്ടികജാതി ആനുകൂല്യം തുടരുന്നവർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി
ക്രിസ്തുമതം സ്വീകരിച്ചിട്ടും പട്ടികജാതി ആനുകൂല്യം തുടരുന്നവർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി
  • അലഹബാദ് ഹൈക്കോടതി ക്രിസ്തുമതം സ്വീകരിച്ച പട്ടികജാതി ആനുകൂല്യം തുടരുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ടു.

  • മതം മാറുമ്പോൾ മുൻ ജാതി സർട്ടിഫിക്കറ്റ് അസാധുവാകുമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

  • 1950ലെ ഭരണഘടന ഉത്തരവിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകി.

View All
advertisement