Actor Assault Case | നടിയെ ആക്രമിച്ച കേസ്; വിചാരണ പുനഃരാരംഭിച്ചു

Last Updated:

മൂന്ന് മാസത്തിലേറെയായി വിചാരണ നിർത്തിവച്ചിരിക്കുകയായിരുന്നു

കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ വിചാരണ പുനരാരംഭിച്ചു. നടിയുടെ ക്രോസ് വിസ്താരമാണ് കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടക്കുന്നത്. മൂന്ന് മാസത്തിലേറെയായി വിചാരണ നിർത്തിവച്ചിരിക്കുകയായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു കേസിന്റെ വിചാരണ മുടങ്ങിയിരുന്നത്. മാർച്ച് 24നായിരുന്നു അവസാനമായി വിചാരണ നടന്നത്. മൂന്ന് മാസത്തിന് ശേഷം വിചാരണ വീണ്ടും തുടങ്ങി. നടിയുടെ പ്രോസിക്യൂഷൻ വിസ്താരം നടന്നിരുന്നു. ഇതിന് ശേഷമാണ് ക്രോസ് വിസ്താരം. ദിലീപിന്റെ അഭിഭാഷകൻ നടിയെ വിസ്തരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായില്ല.
TRENDING:ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ്; കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ [NEWS]ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റം വരുത്തി നേപ്പാൾ; ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ 7 വർഷം കാത്തിരിക്കണം [NEWS]ഡേറ്റിങ്ങ് സൈറ്റുകളിൽ കയറുന്നുണ്ടോ? സെക്സ് ചാറ്റും സ്വകാര്യ ചിത്രങ്ങളും ചോരുന്നതായി റിപ്പോർട്ട് [NEWS]
നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും ഇതിന് ശേഷം നടക്കും. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിൻ്റെ തിയതിയും നിശ്ചയിക്കാനുണ്ട്. കേസിൻ്റെ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കാനായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം.
മലയാളം വാർത്തകൾ/ വാർത്ത/Film/
Actor Assault Case | നടിയെ ആക്രമിച്ച കേസ്; വിചാരണ പുനഃരാരംഭിച്ചു
Next Article
advertisement
കാസർഗോഡ് ഡിസിസി ഓഫീസിൽ സീറ്റ് വിഭജനത്തെ ചൊല്ലി സിനിമയിൽ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ
കാസർഗോഡ് ഡിസിസി ഓഫീസിൽ സീറ്റ് വിഭജനത്തെ ചൊല്ലി സിനിമയിൽ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ
  • കാസർഗോഡ് ഡിസിസി ഓഫീസിൽ സീറ്റ് വിഭജന തർക്കത്തെ ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി.

  • ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കനും വാസുദേവനും തമ്മിലായിരുന്നു സംഘർഷം ഉണ്ടായത്.

  • അടിപിടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി, കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങൾ പകർത്തിയത്.

View All
advertisement