Kaviyoor Ponnamma| എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ചു; നാടകത്തിൽ പാടാനെത്തിയ പൊന്നമ്മ നടിയായതിങ്ങനെ
- Published by:ASHLI
- news18-malayalam
Last Updated:
Kaviyoor Ponnamma: അഭിനയിക്കാൻ അറിയാതെ കരഞ്ഞുനിന്ന കവിയൂർ പൊന്നമ്മയോട് തോപ്പിൽഭാസി പറഞ്ഞ ആ വാക്കുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എക്കാലത്തെയും സ്നേഹനിധിയായ നിരവധി അമ്മ കഥാപാത്രങ്ങളെയാണ്
മലയാള സിനിമയിൽ എക്കാലവും വാത്സല്യത്തിന്റെ നിറകുടമായ അമ്മ. അമ്മ കഥാപാത്രം എന്നാൽ മലയാള സിനിമ പ്രേക്ഷകർക്ക് ആദ്യം മനസ്സിലേക്ക് ഓടി എത്തുക കവിയൂർ പൊന്നമ്മ(Kaviyoor Ponnamma )യുടെ മുഖമാണ്. എന്നാൽ തനന്റെ ജീവിതത്തിൽ എം എസ് സുബ്ബലക്ഷ്മിയെ പോലെ പാട്ടുകാരി ആകാൻ ആയിരുന്നു പൊന്നമ്മ ആഗ്രഹിച്ചത്. സംഗീതസംവിധായകൻ ജി ദേവരാജന്റെ നിർബന്ധത്തിൽ ആണ് കവിയൂർ പൊന്നമ്മ(Kaviyoor Ponnamma )നാടകത്തിൽ പാട്ട് പാടാനായി എത്തുന്നത്. പതിനാലാം വയസ്സിൽ കലാരംഗത്തേക്ക് ഗായികയായി എത്തിയ പൊന്നമ്മയെ നാടകചാര്യൻ തോപ്പിൽ ഭാസിയാണ് നടിയാക്കി മാറ്റിയത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി.
അഭിനയിക്കാൻ അറിയാതെ കരഞ്ഞുനിന്ന പൊന്നമ്മയോട് 'എടീ കൊച്ചേ അഭിനയം അത്ര വലിയ കാര്യമൊന്നുമല്ല ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി' എന്നാണ് തോപ്പിൽ ഭാസി പറഞ്ഞത്. കവിയൂർ പൊന്നമ്മയോട് തോപ്പിൽ ഭാസി പറഞ്ഞ ആ വാക്കുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എക്കാലത്തെയും സ്നേഹനിധിയായ നിരവധി അമ്മ കഥാപാത്രങ്ങളെയാണ്.1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. 1965ൽ തൊമ്മന്റെ മക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 20, 2024 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaviyoor Ponnamma| എം.എസ് സുബ്ബലക്ഷ്മിയെപ്പോലെ പാട്ടുകാരിയാകാൻ കൊതിച്ചു; നാടകത്തിൽ പാടാനെത്തിയ പൊന്നമ്മ നടിയായതിങ്ങനെ