മണവാളൻ വസീമിന്റെ കൂട്ടുകാരൻ രാജേഷ് ഇനി സംവിധായകൻ; ഓസ്റ്റിൻ ഡാൻ തോമസിന്റെ ചിത്രം ആഷിഖ് ഉസ്മാൻ നിർമിക്കും

Last Updated:

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 17-ാമത് ചിത്രത്തിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുകയാണ് നടൻ ഓസ്റ്റിൻ ഡാൻ തോമസ്

ഓസ്റ്റിൻ ഡാൻ തോമസ്
ഓസ്റ്റിൻ ഡാൻ തോമസ്
‘തല്ലുമാല’ എന്ന ചിത്രം കണ്ടവർക്കൊന്നും മണവാളൻ വസീമിനെയും അവനൊപ്പം നിൽക്കുന്ന എന്തിനും പോന്ന കൂട്ടുകാരെയും മറക്കാൻ സാധിച്ചെന്നു വരില്ല. കൂട്ടത്തിലെ വെള്ളാരം കണ്ണുകാരനായ ഓസ്റ്റിൻ ഇനി ചലച്ചിത്ര സംവിധായകനാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 17-ാമത് ചിത്രത്തിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുകയാണ് നടൻ ഓസ്റ്റിൻ ഡാൻ തോമസ്.
അഞ്ചാം പാതിരാ എന്ന സിനിമയിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയും ഓസ്റ്റിൻ പ്രവർത്തിച്ചിരുന്നു.
മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് ചെറിയ കാലയളവിൽ തന്നെ തങ്ങളുടെതായ സ്ഥാനമുറപ്പിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്സിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന 17-ാമത് ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തല്ലുമാലയിലും, അതിന് മുൻപ് വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ജിസ് ജോയ് പടത്തിലും പ്രധാന കാഥാപാത്രങ്ങളിൽ എത്തിയ ഓസ്റ്റിൻ ഡാൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
advertisement
തല്ലുമാലയിൽ എഡിറ്റർ ആയിരുന്ന നിഷാദ് യൂസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ മറ്റു താരങ്ങളെ കുറിച്ചോ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്നോ തുടങ്ങിയ കാര്യങ്ങൾ യാതൊന്നും തന്നെ ഇപ്പോൾ പുറത്തു വന്നിട്ടില്ല.
Summary: Actor Austin Dan Thomas. known for movies Thallumaala and Vijay Superum Pournamiyum makes his director debut with the upcoming Aashiq Usman production
മലയാളം വാർത്തകൾ/ വാർത്ത/Film/
മണവാളൻ വസീമിന്റെ കൂട്ടുകാരൻ രാജേഷ് ഇനി സംവിധായകൻ; ഓസ്റ്റിൻ ഡാൻ തോമസിന്റെ ചിത്രം ആഷിഖ് ഉസ്മാൻ നിർമിക്കും
Next Article
advertisement
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു
  • മാതാപിതാക്കൾ തിയേറ്റർ മാറിയപ്പോൾ കുട്ടിയെ മറന്നത് ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു.

  • ഇടവേള സമയത്ത് മാത്രമാണ് മാതാപിതാക്കൾ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞത്.

  • തീയേറ്റർ ജീവനക്കാർ കുട്ടിയെ കണ്ടെത്തി പൊലീസിന് കൈമാറി, പിന്നീട് മാതാപിതാക്കൾക്ക് തിരികെ നൽകി.

View All
advertisement