നാലാം ക്‌ളാസിൽ പഠിക്കുന്ന ഇന്നസെന്റിനെ വീട്ടുകാർ സ്കൂളിലേക്ക് ഓടിച്ചുവിട്ടു; ഗേറ്റിലെത്തിയപ്പോൾ

Last Updated:

'വീട്ടിൽ കിടന്നുറങ്ങുമ്പോൾ എന്നെ സ്കൂളിലേക്ക് അടിച്ചോടിച്ചു. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണു... സ്കൂൾകാലത്തെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത്

ഇന്നസെന്റ്
ഇന്നസെന്റ്
ഉന്നതവിദ്യാഭ്യാസത്തെക്കാൾ സിനിമ സ്വപ്നമായി നെഞ്ചിൽക്കൊണ്ടു നടന്ന വ്യക്തിയാണ് ഇന്നസെന്റ്. വീട്ടിലെ എട്ടു മക്കളിൽ അഞ്ചാമനും, മൂന്നാമത്തെ മകനും. എട്ടാം ക്‌ളാസ് എത്തിയതും നേരെ മദിരാശിയിലേക്ക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി തുടക്കം. ‘നെല്ല്’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം. പിന്നെ തീപ്പെട്ടി കമ്പനിയിലും, ലെതർ ബിസിനെസ്സിലേക്കും, സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന മേഖലയിലേക്കും മറ്റും മാറിമാറി പരീക്ഷണങ്ങൾ നടത്തി.
സഹോദരങ്ങൾ എല്ലാപേരും ഉയർന്ന പഠനം നടത്തി പല മേഖലകളിൽ സാന്നിധ്യം അറിയിച്ചപ്പോഴും ഇന്നച്ചൻ വിദ്യാഭ്യാസത്തെ അത്ര കാര്യമായെടുത്തില്ല. നാലാം ക്‌ളാസിൽ പഠിക്കവേ സ്കൂളിൽ പോയ ഒരനുഭവം അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. മഹാകവി വള്ളത്തോൾ നാരായണ മേനോൻ മരിച്ച ദിവസം അദ്ദേഹം വർഷങ്ങൾക്ക് ശേഷം ഓർത്തെടുത്തു. കോവിഡ് നാളുകളിൽ കുട്ടികൾ ഓൺലൈൻ ക്‌ളാസിൽ ഇരിക്കുന്ന വേളയിലാണ് അദ്ദേഹം തന്റെ സ്കൂൾ നാളുകളെക്കുറിച്ച് ഓർത്തെടുത്തത്.
Also read: മാർച്ച് 26ന്റെ നൊമ്പരമായി സുകുമാരിയമ്മയും ഇന്നച്ചനും; ഇരുവരും ചേർന്ന് അനശ്വരമാക്കിയ ചിത്രങ്ങൾ
‘വള്ളത്തോൾ നാരായണ മേനോൻ മരിച്ചത് എനിക്കോർമയുണ്ട്. നാലാം ക്ലാസിൽ പഠിക്കുന്ന കാലം. വീട്ടിൽ കിടന്നുറങ്ങുമ്പോൾ എന്നെ സ്കൂളിലേക്ക് അടിച്ചോടിച്ചു. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണു കുട്ടികൾ പറയുന്നത് സ്കൂളില്ല, വള്ളത്തോൾ മരിച്ചുവെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. അവധിക്കു കാത്തുകിടന്ന കാലമായിരുന്നു അത്. വയസ്സായ നേതാക്കൾ ആശുപത്രിയിലായി എന്നു കേൾക്കുമ്പോൾ പതുക്കെ സന്തോഷം തുടങ്ങുകയായി. പഠനം വീട്ടിലായപ്പോൾ സത്യത്തിൽ ഈ കുട്ടികളെ ഓർത്തു സങ്കടമുണ്ട്. കാരണം, ഇങ്ങനെ പോയാൽ അവർക്കു വയസ്സാകുമ്പോൾ ഓർമകളുണ്ടാകില്ല,’ എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
നാലാം ക്‌ളാസിൽ പഠിക്കുന്ന ഇന്നസെന്റിനെ വീട്ടുകാർ സ്കൂളിലേക്ക് ഓടിച്ചുവിട്ടു; ഗേറ്റിലെത്തിയപ്പോൾ
Next Article
advertisement
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞു; യുവതിയുമായി സെക്സ് ചാറ്റ്; ഹണി ട്രാപ്പ് മർദനത്തിന്റെ വിവരങ്ങൾ
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞു; ഹണി ട്രാപ്പ് മർദനത്തിന്റെ വിവരങ്ങൾ
  • പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുരുക്കി യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

  • യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചും കെട്ടിത്തൂക്കിയും അതിക്രൂരമായി മർദിച്ചതായി എഫ്ഐആർ.

  • ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ മർദനത്തിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ്.

View All
advertisement