Sushant Singh Rajput Case | ജാമ്യം തേടി റിയ ചക്രവർത്തി വീണ്ടും കോടതിയിലേക്ക്

Last Updated:

നടി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസിൽ വ്യാജമായി പ്രതി ചേർക്കപ്പെട്ടിരിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ കഴിഞ്ഞദിവസം നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത നടി റിയ ചക്രവർത്തി ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിച്ചു. ബുധനാഴ്ചയാണ് നടി മുംബൈയിലെ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ചൊവ്വാഴ്ച മജിസ്ട്രേട് കോടതി നടിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇത് രണ്ടാം തവണയാണ് ജാമ്യം തേടി റിയ കോടതിയെ സമീപിക്കുന്നത്.
ഇരുപത്തെട്ടുകാരിയായ നടിയുടെ അഭിഭാഷകൻ സതിഷ് മനേഷിന്ദെയാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ജാമ്യാപേക്ഷയിൽ നടി നിരപരാധിയാണെന്ന് അവകാശപ്പെട്ടു. നടി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസിൽ വ്യാജമായിപ്രതി ചേർക്കപ്പെട്ടിരിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
You may also like:അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു [NEWS]Gold Smuggling Case| ഇടനിലക്കാരായ അ‍ഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA [NEWS] കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു; മുംബൈ കോര്‍പ്പറേഷനെതിരെ നടി ഹൈക്കോടതിയില്‍‍ [NEWS]
ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ചയായിരുന്നു താരത്തെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഉടൻ തന്നെ പ്രാദേശിക കോടതി സെപ്റ്റംബർ 22 വരെ താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം, ബുധനാഴ്ച താരത്തെ മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുടെ ഓഫീസിൽ നിന്ന് ബൈകുള്ള ജയിലിലേക്ക് മാറ്റി.
advertisement
നടിയുടെ സഹോദരി ഷോവിക് ചക്രവർത്തി, സുശാന്ത് സിംഗ് രാജ്പുതിന്റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡ,
പേഴ്സണൽ സ്റ്റാഫ് അംഗം ദിപേഷ് സാവന്ത്, മയക്കുമരുന്ന് ഇടപാടുകാരനെന്ന് സംശയിക്കുന്ന സെയ്ദ് വിലത്ര,
അബ്ദുൽ ബാസിത് പരിഹാർ എന്നിവരെയും സെഷൻസ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
ഷോവികും സാവന്തും ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. മൂന്ന്
ദിവസം ചോദ്യം ചെയ്തതിനാൽ റിയ ചക്രവർത്തിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് എൻ സി ബി ചൊവ്വാഴ്ച
advertisement
അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput Case | ജാമ്യം തേടി റിയ ചക്രവർത്തി വീണ്ടും കോടതിയിലേക്ക്
Next Article
advertisement
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
  • സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു.

  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 4% ഡിഎ കുടിശിക നവംബര്‍ ശമ്പളത്തോടൊപ്പം നല്‍കും.

  • സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു, ആയിരം രൂപ വീതം സഹായം നല്‍കും.

View All
advertisement